ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്ന രംഭ ജീവനാംശം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ. രണ്ടു മക്കളുടെ ചെലവ് താങ്ങാൻ പറ്റാത്തതാണ് ജീവനാംശം ആവശ്യപ്പെടാനുള്ള തീരുമാനത്തിന് പുറകിലെന്ന് രംഭ അറിയിച്ചു. 2010 ലാണ് രംഭ വ്യവസായിയായ ഇന്ദിരാകുമാറിനെ വിവാഹം ചെയ്യുന്നത്.
ഇപ്പോൾ ഭർത്താവിനൊപ്പം പോകാൻ തയ്യാറാണെങ്കിലും ഇന്ദിരകുമാർ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും രംഭ പരാതിയിൽ പറയുന്നു. ഒന്നുകിൽ തന്നെ സ്വീകരിക്കുക, അല്ലാത്തപക്ഷം മാസം 2 ലക്ഷം രൂപ ജീവനാംശം നൽകുക എന്നതാണ് രംഭ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.