ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിനിരയായ മലയാളി നടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമ ലോകം. മലയാളി താരങ്ങള്‍ക്ക് മാത്രമല്ല, ബോളിവുഡ് തെന്നിന്ത്യൻ താരങ്ങളും നടിക്ക് പിന്തുണയുമായി എത്തി. നടിക്കുണ്ടായ ഭീകരമായ ദുരനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇത് മറികടക്കാനുള്ള ധൈര്യം അവള്‍ക്കുണ്ടാകട്ടെ. കുറ്റവാളികള്‍ ഉടന്‍ പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ കുറിച്ചു.
തെന്നിന്ത്യൻ നടി സാമന്തയും നടിക്ക് പിന്തുണയുമായി എത്തി. ധീര എന്നാണ് നടിയെ സാമന്ത വിശേഷിപ്പിച്ചത്. നീ തിരിച്ച് ഷൂട്ടിങിലേയ്ക്ക് മടങ്ങിയെത്തുന്ന വാർത്ത കേള്‍ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും സമാന്ത പറയുന്നു.
നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഈ സംഭവത്തില്‍ മുഴുവന്‍ സിനിമ ലോകവും നടിക്കൊപ്പമുണ്ട്. ഒരു നടിക്ക് ഇത്തരത്തില്‍ സംഭവിച്ചാല്‍ സാധാരണക്കാരുടെ അവസ്ഥയെന്താകുമെന്ന് നടന്‍ വിശാല്‍. കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് നടികര്‍ സംഘം കേരള മുഖ്യമന്ത്രിക്ക് കത്തു നല്‍കും. കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ അനുവദിക്കാത്ത തരത്തിലായിരിക്കണം ശിക്ഷ. ഇക്കാര്യത്തില്‍ അമ്മ സംഘടനയ്ക്കും നടിക്കും എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും വിശാല്‍ പറഞ്ഞു.
രാധിക പണ്ഡിറ്റ്
കാറുകളെ തങ്ങളുടെ സുരക്ഷിത ഇടമായാണ് നായികമാര്‍ കാണുന്നതെന്ന് തെന്നിന്ത്യന്‍ താരം രാധിക പണ്ഡിറ്റ്. ഷൂട്ടിങിനിടെ വിശ്രമിക്കുന്നതിനും മെയ്ക്കപ്പിന്റെ അവസനാവട്ട ടച്ച് അപ്പുകള്‍ പോലും ചെയ്യുന്നതും കാറില്‍ വച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വളരെ കുറച്ച് പേര്‍ മാത്രമേ തന്റെ ഒപ്പമുണ്ടാകു. തന്റെ കാര്യത്തില്‍ അമ്മയും അസിസ്റ്റന്റും ഡ്രൈവറും മാത്രമേ ഉണ്ടാകൂ എന്ന് രാധിക പറഞ്ഞു.
തങ്ങള്‍ യാത്ര ചെയ്യുന്ന കാര്‍ ഒരാള്‍ തടഞ്ഞ് നിറുത്തി ഭീഷണിപ്പെടുത്തിയാല്‍ എന്തു ചെയ്യും? ഇത്തരം അനുഭവങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുന്നു. പിന്നീടൊരിക്കലും നമുക്ക് ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിതത്വം തോന്നുകയില്ല. ഇതിനെതിരെ മുട്ട് വിറച്ചുകൊണ്ടാണ് പലരും പ്രതികരിക്കുന്നത്. നായികമാരുടെ കാറുകളെ പ്രൊഡക്ഷന്‍ വാഹനം പിന്തുടരും എന്ന തരത്തിലുള്ള തീരുമാനങ്ങള്‍ക്ക് പകരം ഇത്തരം പ്രശ്‌നങ്ങള്‍ മുളയിലെ നുള്ളുകയാണ് വേണ്ടതെന്നും രാധിക വ്യക്തമാക്കി.
കൃതി ഖര്‍ബന്‍ഡ്
തങ്ങള്‍ക്ക് സുരക്ഷിത്വത്തിന് വഴികളില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. താനിപ്പോഴും പെപ്പര്‍ സ്‌പ്രേ കയ്യില്‍ കരുതിയാണ് നടക്കുന്നതെന്ന് തെന്നിന്ത്യന്‍ നായിക കൃതി ഖര്‍ബന്‍ഡ് പറഞ്ഞു. മുമ്പത്തേക്കാള്‍ താനിപ്പോളേറെ മാനസീക വിഷമത്തിലാണെന്നും താരം വ്യക്തമാക്കി. തന്റെ ആദ്യ ചിത്രത്തിലെ സഹതാരങ്ങളായ രമണയും സുമന്തുമാണ് പെപ്പര്‍ സ്‌പ്രേ നല്‍കിയത്. അതിപ്പോഴും കൈവശം കരുതാറുണ്ടോ എന്ന് അവര്‍ വിളിച്ച് അന്വേഷിക്കാറുണ്ടെന്നും കൃതി പറഞ്ഞു.
ഷാന്‍വി ശ്രിവാസ്തവ
ഈ സംഭവം തന്നെ ഭയപ്പെടുത്തുന്നുവെന്ന് തെന്നിന്ത്യന്‍ യുവ നായിക ഷാന്‍വി ശ്രിവാസ്തവ പറഞ്ഞു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറേക്കുറിച്ചോ അദ്ദേഹത്തിന്റെ വ്യക്തിത്വത്തേക്കുറിച്ചോ ചിന്തിക്കാറില്ല. വിശ്രമത്തിനുള്ള സമയമായാണ് യാത്രകളെ കാണുന്നത്. കാറില്‍ കയറിയാല്‍ ഉടന്‍ തന്നെ മയങ്ങും. എന്നാല്‍ അങ്ങനെ മയങ്ങാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഷാന്‍വി പറഞ്ഞു.