’മൈ സ്റ്റോറി’ എന്ന സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒത്തുതീർപ്പായെങ്കിലും പൃഥിരാജിനെതിരെയുള്ള പഴിചാരൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് നടി പാർവതി രംഗത്തുവന്നു. സിനിമയുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുമെന്നും പാര്‍വതി പറഞ്ഞു.
"ഈ പഴിചാരൽ ക്രൂരമാണ്. ഞാന്‍ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അല്ലാതെ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നുകൊണ്ടല്ല. സിനിമയുമായി താരങ്ങള്‍ സഹകരിച്ചില്ലെന്ന വാര്‍ത്ത തെറ്റാണ്. എപ്പോഴും സിനിമയുടെ കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ആരും ഡേറ്റിന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഒരു നോട്ടീസെങ്കിലും തരണമായിരുന്നു. പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ആരൊക്കെയോ മനഃപൂര്‍വം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെയെല്ലാം ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടേ." പാര്‍വതി പറയുന്നു.
പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു കഴിഞ്ഞെന്നും, ഈ മാസം 18ന് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും സംവിധായിക റോഷ്‌നി ദിനകര്‍ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, എന്നാല്ലത് പരിഹരിച്ചുവെന്നുമായിരുന്നു റോഷ്‌നി പറഞ്ഞത്.