Wednesday 20 March 2019 10:26 AM IST : By എം.എ.അനൂജ്

ആ വാർത്തയിൽ വാസ്തവമില്ല; ഗൗതമി മനസ്സ് തുറക്കുന്നു

gauthami

കൊയ്ത്തുകഴിഞ്ഞു വരണ്ടു കിടക്കുന്ന പായിപ്പാട്ടെ പാടത്തിനരുകിൽ മുല്ലപ്പൂമണമുള്ള മലയാളിപ്പെണ്ണായി നിൽക്കുകയായിരുന്നു ഗൗതമി. പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു വീണ്ടുമെത്തുമ്പോൾ സിനിമ പഴയ മലയാള സിനിമയല്ലെന്നു ഗൗതമിക്കറിയാം. പക്ഷേ, ഗൗതമി പഴയ ഗൗതമി തന്നെയാണ്. ചിരിയിലും വേഷത്തിലുംവരെ ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധികയെയും ധ്രുവത്തിലെ മൈഥിലിയെയുമൊക്കെ ഓർമിപ്പിക്കുന്നു ഗൗതമി. ഗൗതമിക്ക് ഇതു സിനിമാപ്രവേശത്തിന്റെ മുപ്പതാം വാർഷികമാണ്.

"മുപ്പതു വർഷം മുൻപ് എനിക്കു സിനിമയിൽ അവസരം ലഭിച്ചപ്പോൾ മുതൽ മലയാളവുമായി അടുത്ത ഹൃദയബന്ധമുണ്ട്. മലയാളത്തിൽ സൂപ്പർഹിറ്റായ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലൂടെയാണ് അഭിനയം തുടങ്ങിയത്. അതിനുശേഷം ഹിസ് ഹൈനസ് അബ്ദുള്ള. കുറേക്കാലം മാറിനിന്നശേഷം വീണ്ടും അഭിനയിച്ചത് ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിൽ. കഴിഞ്ഞ വർഷം വിസ്മയം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം. ഇപ്പോൾ വീണ്ടും മലയാള സിനിമയിലൂടെ അഭിനയത്തിൽ സജീവമാകുന്നു. അഭിനയത്തിൽ മുപ്പതു വർഷമായെന്ന് ഓർക്കുന്നതുതന്നെ ഇപ്പോഴാണ്.

നാടൻ പെണ്ണ്

നവാഗതനായ കെ.ഹരികുമാറിന്റെ തിരക്കഥയിൽ കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇ' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുമ്പോൾ വേഷത്തിൽ പഴയ ഗൗതമിയെ ഓർമിപ്പിക്കുമെങ്കിലും കഥാപാത്രം തികച്ചും വ്യത്യസ്തമാണെന്നു ഗൗതമി പറയുന്നു.

‘‘ഒരു സാധാരണ മലയാളി സ്ത്രീ. പക്ഷേ, ചെറിയ വ്യത്യാസങ്ങളുണ്ട്. പ്രത്യേക സ്വഭാവമുള്ള കഥാപാത്രമാണ്. ആദ്യമായാണ് സൂപ്പർനാച്ചുറൽ ത്രില്ലർ സിനിമയിൽ അഭിനയിക്കുന്നത്’’- ഗൗതമി പറയുന്നു. മലയാളത്തിലെ ഓരോ സിനിമയും ഗൗതമിക്ക് ഇഷ്ടസിനിമയാണ്.

പൂർണമായി വായിക്കാൻ