ന്യൂഡൽഹി: ബോളിവുഡ് ചിത്രം പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടിക്ക് സുപ്രീംകോടതി സ്റ്റേ നൽകിയിരിക്കുകയാണ്. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങലിൽ ഏർപ്പെടുത്തിയ വിലക്കാണ് നിർമാതാക്കളായ വിയകോം സമർപ്പിച്ച ഹർജയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തീർപ്പാക്കിയത്.
ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്ന് സുപ്രീം കോടതി പുറത്തുവിട്ട ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതനുസരിച്ചുള്ള മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ടെന്നും ഇനിയും ചിത്രം വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നുമായിരുന്നു നിര്‍മാതാക്കള്‍ക്കുവേണ്ടി അഭിഭാഷകനായ ഹരീഷ് സാല്‍വെ വാദിച്ചത്. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കർണിസേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിനെ തുടർന്ന്,നേരത്തെ പുറത്തുവിട്ടതുപോലെ ജനുവരി 25ന് തന്നെ സിനിമ റിലീസ് ചെയ്യും.