Monday 22 January 2018 10:58 AM IST : By സ്വന്തം ലേഖകൻ

കൊഞ്ചിക്കാനും താലോലിക്കാനും അച്ഛൻ ഇനി വരില്ല; ഒന്നുമറിയാതെ ചിരിച്ചും കരഞ്ഞും ഏയ്ഞ്ചൽ‌!

alappuzha-javan.jpg.image.784.410

വീട്ടുമുറ്റത്തെ മരത്തിൽ കെട്ടി വച്ചിരിക്കുന്ന ഫ്ലെക്സിൽ പിതാവിന്റെ ചിത്രം കണ്ടു ചിരിച്ച കുഞ്ഞു മാലാഖ പെട്ടെന്നു ശാഠ്യം പിടിച്ചു ചിണുങ്ങി. കളിക്കാൻ ഫോൺ വേണമെന്നതായിരുന്നു ശാഠ്യം. പിതൃസഹോദരൻ സാബുവിന്റെ തോളിലിരുന്നു ചിണുങ്ങിയ രണ്ടു വയസ്സുകാരി ഏയ്ഞ്ചലിന്റെ കൈകളിലേക്കു വീട്ടിലെത്തിയ ഒരാൾ മൊബൈൽ നൽകി. വീരമൃത്യു വരിച്ച സാം ഏബ്രഹാമിന്റെ മകൾ ഏയ്ഞ്ചൽ അതു വാങ്ങി പുഞ്ചിരിച്ചു, മാറോടണച്ചു ചുംബിക്കാൻ അച്ഛൻ ഇനി വരില്ലെന്നറിയാതെ.

ഇന്നലെയാണു ഏയ്ഞ്ചലും എട്ടു മാസം ഗർഭിണിയായ മാതാവ് അനുവും പുന്നമ്മൂട്ടിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചെക്കപ്പിനെത്തിയപ്പോൾ അനുവിനോടു സാമിനു അപകടം സംഭവിച്ചെന്നു ബന്ധുക്കൾ സൂചിപ്പിച്ചു. അതിനു ശേഷം ഇന്നലെ രാവിലെയാണു അനുവിനെ പുന്നമ്മൂട്ടിലെ വീട്ടിൽ എത്തിച്ചത്.

കൂടുതൽ വായനയ്ക്ക്