Saturday 06 April 2019 05:02 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ അടുത്തേക്ക് വാവയും, ബാക്കിയായി ആ സ്നേഹ ചിത്രങ്ങൾ മാത്രം! കരയാതെ കാണാൻ കഴിയില്ല ഈ കാഴ്ച

biju-babu1 Photo Credit: Facebook

ഇത്രയും ദിവസം അവൻ പൊരുതി നോക്കി. പക്ഷേ, ആ അമ്മയുടെ സുഹൃത്തിൽ നിന്നേറ്റ ക്രൂരതയുടെ ആഘാതം അവന്റെ കുഞ്ഞുമേനിക്കു പൊരുതി തോൽപ്പിക്കാൻ പറ്റുന്നതായിരുന്നില്ല. അച്ഛൻ പോയ വഴിയേ അവനും പോകുമ്പോൾ ബാക്കിയാകുന്നത് ഇരുവരുടെയും സ്നേഹചിത്രങ്ങളാണ്. ആദ്യത്തെ കൺമണിയോട് അടങ്ങാത്ത വാത്സല്യമായിരുന്നു ബിജു ബാബുവിന്. 

അങ്ങനെയിരിക്കെയാണ് രണ്ടാമത്തെ കുട്ടിയും പിറക്കുന്നത്. വീടിനുള്ളിൽ കുഞ്ഞുങ്ങളുടെ കളിയും ചിരിയും നിറഞ്ഞ നാളുകൾ. സ്നേഹം തുളുമ്പുന്ന ചിത്രങ്ങൾ കൊണ്ട് ബിജുവിന്റെ ഫെയ്സ്ബുക്ക് പേജ് നിറഞ്ഞു. സന്തോഷത്തിന് പെട്ടെന്നൊരുനാൾ വിധി വിലങ്ങിട്ടു. മക്കളെ കൊഞ്ചിച്ചു കൊതി തീരാതെ അയാൾ ലോകത്തോടു വിടപറഞ്ഞു. 

മാസങ്ങൾക്കുള്ളിൽ അമ്മയ്ക്ക് പുതിയ സുഹൃത്തിനെ കിട്ടി. കുഞ്ഞുങ്ങളുടെ ജീവിതം അതോടെ നരകതുല്യമായി. അച്ഛന്‍ മരിച്ചതിനു ശേഷം അമ്മ സുഹൃത്തിനൊപ്പം താമസം തുടങ്ങിയതോടെ കൊടുംക്രൂരതകളാണ് അരുണ്‍ ആനന്ദില്‍നിന്ന് പിഞ്ചുകുട്ടികള്‍ക്കു നേരിടേണ്ടിവന്നത്. തുടര്‍ന്ന് ഏഴും നാലും വയസ്സുള്ള പിഞ്ചുകുട്ടികള്‍ നേരിട്ട ക്രൂരപീഡനത്തിനു മൂകസാക്ഷിയാകുകയായിരുന്നു കുമാരമംഗലത്തെ വീട്.

ഈ കുഞ്ഞുങ്ങളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഹാളിന്റെ ഇടതു വശത്തുള്ള ചുമരില്‍ ചോരത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് പലരും കണ്ടിരുന്നു. താഴത്തെ നിലയിലായിരുന്നു കുട്ടികളുമായി യുവതിയുടെയും അറസ്റ്റിലായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെയും താമസം. മുകള്‍നിലയില്‍ താമസിച്ചിരുന്ന ദമ്പതികളുമായും അയല്‍വീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല.

biju-babu2

രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നുവെന്നു പൊലീസ് പറയുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. റാസ്‌കല്‍ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്. മൂത്ത കുട്ടിക്കായിരുന്നു കൂടുതല്‍ മര്‍ദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതല്‍ സമനില തെറ്റുമ്പോള്‍ ഇളയ കുട്ടിയെയും മര്‍ദിക്കും. യുവതി തടയാന്‍ ശ്രമിച്ചാല്‍ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാല്‍ പുലര്‍ച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണു കാര്‍ ഡ്രൈവ് ചെയ്യുന്നത്. ഒരു മാസം മുന്‍പു മങ്ങാട്ടുകവലയിലെ തട്ടുകടയില്‍ യുവതിക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാര്‍ കൂടിയതോടെ സ്ഥലം വിട്ടു.

സ്വർഗത്തിൽ കൈപിടിക്കാൻ അച്ഛനുണ്ടാകും, നാലു വയസ്സുകാരൻ അനുജനെ തനിച്ചാക്കി അവൻ പോയി! തൊടുപുഴയിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങി

ഈ കൂരയിൽ തെളിഞ്ഞത് അഭിമാന സൂര്യൻ! ശ്രീധന്യ നേട്ടത്തിന്റെ ചുരം കയറിയത് മുൻഗാമികളില്ലാത്ത വഴിയിലൂടെ

biju-babu786

പ്രതി അരുണ്‍ സംഭവദിവസം വൈകിട്ടു മുതല്‍ ബാറില്‍ ഒന്നര മാസം മുന്‍പു ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ മൂത്ത കുട്ടിയുമായി റോഡരികില്‍ നിന്ന് ആരെയോ ഫോണിലൂടെ അസഭ്യം പറയവേ നാട്ടുകാര്‍ ഇടപെട്ടു. 

ഒരു യുവതി കാറോടിച്ചെത്തി. ഡോറില്‍ 2 വട്ടം ആഞ്ഞിടിച്ച ശേഷം കുട്ടിയെ വലിച്ച് ഉള്ളില്‍ കയറിയ ഇയാള്‍, യുവതിയുടെ കരണത്തടിച്ചു. തുടര്‍ന്ന് സ്റ്റിയറിങ്ങില്‍ കാലെടുത്തു വച്ചു. ജനം കൂടിയപ്പോള്‍ യുവതി വേഗത്തില്‍ കാറോടിച്ചു പോയി. യുവതിയെ വീട്ടില്‍ വച്ചും വഴിയില്‍ വച്ചും അരുണ്‍ മര്‍ദിക്കുന്നതിനു പലരും സാക്ഷികളാണ്. കുട്ടികളെ അനാഥാലയത്തിലോ ബോര്‍ഡിങ്ങിലോ ആക്കണമെന്നു അരുണ്‍ പലപ്പോഴും യുവതിയോട് ആവശ്യപ്പെട്ടിരുന്നു.