‘വിടർന്ന പൂക്കളെല്ലാം കൊഴിഞ്ഞു പോകുമെന്ന് പറഞ്ഞത് നീയാണ്...പ്രണയവും അതുപോലെ ഇല്ലാതെ ആകുമോ എന്ന് ചോദിച്ചതും നീയാണ്. കാലമെത്രകഴിഞ്ഞാലും പെണ്ണെ... ചങ്കിനകത്ത് നീയുണ്ട്, നിന്റെ കൈ പിടിച്ച് ഞാനും.’ കാൾ– എല്ലി ഫ്രെഡ്രിക്സ്ൺ ദമ്പതികളുടെ അനശ്വരം പ്രണയം അവരുടെ കണ്ണുകളിലും പ്രണയാർദ്രമായ ആലിംഗനങ്ങളിലും നിറഞ്ഞപ്പോൾ കാലത്തിനും അതീതമയ അവയെ ഒപ്പിയെടുത്തിരിക്കുകയാണ് റഷ്യൻ ഫോട്ടൊഗ്രഫറായ ഐറിന നെദ്യൽക്കോവ. കാലങ്ങൾ കഴിഞ്ഞാലും നിലയില്ലാതെ കടലുപോലെ വാരിപ്പുണരുന്ന കാൾ എല്ലി പ്രണയകാവ്യം ഇതാ.
കണ്ണുകളിൽ പ്രണയമുണ്ടായിരുന്നു. അതിന് കരുതലിന്റെ ലാളനകൾ തന്ന് വളർത്തിയത് നീയാണ്. പ്രണയമാണ് നിന്നോട്.....
കടലിലെ തിരമാലപോലെയാണ് നീ...അകന്നുപോകുന്ന മാത്രയിലെ ചെറിയ നോവുമായ്ക്കാൻ ഓടി വന്നു വാരിപ്പുണരുന്ന നിന്നോട് പ്രണയമാണ്.....
ഈ വിരൽത്തുമ്പ് നിനക്ക് തരുന്നത് പ്രണയമല്ല. കൂടെയുണ്ടാകും മരണം വരെയുമെന്ന വാക്കാണ്. നിന്നോട് പറയാതെ നിന്നെ ചേർത്തുവച്ച് എത്രതവണ നിന്നോട് ഞാനത് പറഞ്ഞു കഴിഞ്ഞു. പ്രണയമാണ് നിന്നോട്.....
നിന്റെ കണ്ണുകളിലെ കടലാഴത്തിലൊളിപ്പിച്ച നിന്റെ പ്രണയം ഞാൻ കണ്ടെത്തിയത്...അന്ന് നമ്മൾ പ്രണയം പങ്കുവച്ചത്....ഈ ജന്മം എന്നെ നിന്റേതായി നൽകിയതാണ് ഞാൻ. പ്രണയമാണ് മരണമില്ലാത്ത പ്രണയം.