Thursday 25 January 2018 02:10 PM IST : By സിനു കെ. ചെറിയാൻ

ഡി ഫോർ ഡാഡി! ജിപി യുടെ അച്ഛനാരാ മോൻ, 45 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിത സൂപ്പർ ഐഡിയ

gp ചിത്രം: ഹരികൃഷ്ണൻ

‘‘ജോലി കഴിഞ്ഞാലുടൻ വീട്ടിലേക്ക് തിരിച്ചെത്തണമെന്ന ഒരു തോന്നൽ എപ്പോഴും മനസ്സിലുണ്ടായിരിക്കും. കൊച്ചിയിൽ പുതിയ വീടോ ഫ്ലാറ്റോ വാങ്ങി സെറ്റിൽ ആകാൻ പലരും നിർബന്ധിച്ചപ്പോഴും ഈ വീടു പുതുക്കിയെടുത്താൽ മതിയെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്.’’ ഒരുവയസുകാരി മുതൽ പ്രായമായവർ വരെ ജിപി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ തന്റെ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

സ്ക്രീനിലെ മിന്നുംതാരമാണ് ജിപിയെങ്കിൽ ഇന്റീരിയറിന്റെ കാര്യത്തിൽ ആശയങ്ങളുടെ തമ്പുരാനാണ് അച്ഛൻ ഗോവിന്ദ് മേനോൻ. എല്ലാ മുറികളിലുമുണ്ട് അച്ഛന്റെ പ്രതിഭാവിലാസം വെളിവാക്കുന്ന കാഴ്ചകൾ. മുകളിലെ ലിവിങ് സ്പേസ് ആയിരുന്നു പത്താംക്ലാസ് വരെ ജിപിയുടെ ബെഡ്റൂം. കംപ്യൂട്ടറിനും ഇവിടെയായിരുന്നു സ്ഥാനം എന്നതിനാലാണ് ബെഡ്റൂം ഓപൻ ശൈലിയിലാക്കിയത്. പിന്നീട് ഇവിടം പരിഷ്കരിച്ചപ്പോൾ കട്ടിൽ മാറ്റി ദിവാനും ടീപോയ്‌യുമിട്ടു. പഴയ രണ്ട് അലമാരകളാണ് ദിവാനാക്കി മാറ്റിയത്. അതും സ്റ്റോറേജ് സൗകര്യത്തോടെ തന്നെ. പഴയ മേശയുടെ കാലിന്റെ നീളം കുറച്ചാണ് ലോ ഹൈറ്റിലുള്ള ടീപോയ് ഒരുക്കിയത്. അച്ഛന്റെ ഈ നടപടിയെപ്പറ്റി ജിപിക്കും അനുജൻ ഗോവിന്ദ് അമൃത് സൂര്യയ്ക്കുമൊക്കെ പുച്ഛമായിരുന്നു. ആറുമാസം മുമ്പ് തായ്‌ലൻഡിലേക്ക് വിനോദയാത്ര പോകുന്നതുവരെയേ അതു നീണ്ടുള്ളൂ. അവിടെ ചെന്നപ്പോൾ റിസോർട്ടിൽ ദാ, വീട്ടിലെ അതേ ഡിസൈനിലുള്ള ടീപോയും ദീവാനും!

ഗോവിന്ദ് പത്മസൂര്യയെന്ന ജിപിയുടെ പട്ടാമ്പിയിലെ വീടിന്റെ വിശേഷങ്ങളും ഒപ്പം സ്വന്തം വഴിക്ക് ജി പി എന്ന് പേര് വന്ന കഥയും ഈ ലക്കം വനിത വീട് മാസികയിൽ.  ഓഗസ്റ്റ് ലക്കം വനിത വീട് ഇപ്പോൾ വിൽപ്പനയിൽ.