ബിടൗൺ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെലിബ്രിറ്റി ആഘോഷങ്ങളുടെ തിരക്കിലാണ്. ദിപീക- രണ്‍വീര്‍ വിവാഹമേളം കഴിഞ്ഞതോടെ പ്രിയങ്ക ചോപ്ര- നിക്ക് ജോണ്‍സ് വിവാഹവുമെത്തി. വിവാഹവും സൽക്കാരവുമൊക്കെയായി ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. നിക്ക് അമേരിക്കന്‍ ഗായകനായതിനാൽ യുഎസ് മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെയാണ് പ്രിയങ്ക ചോപ്ര- നിക്ക് വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഏറെ വിഷമകരമായ വാര്‍ത്തയാണ് അമേരിക്കയിലെ ഒരു മാധ്യമം പുറത്തുവിട്ടത്. പ്രിയങ്കയെ അധിക്ഷേപിച്ചു കൊണ്ടാണ് ആർട്ടിക്കിൾ പുറത്തുവന്നത്. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനുമാണ് ആർക്കിളിൽ പറയുന്നത്.
"നിക്ക് ജോണ്‍സ് താങ്കള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക. നിക്കിന് താല്‍പര്യമില്ലാത്തൊരു ബന്ധത്തിലാണ് കുടുങ്ങിയിരിക്കുന്നത്. പ്രിയങ്കയെ ഒന്ന് പ്രണയിക്കുക എന്നു മാത്രമേ നിക്കിന് ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയാറാണോ എന്നുപോലും പ്രിയങ്ക ചിന്തിച്ചിരുന്നില്ല.
പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. ഇപ്പോൾ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹത്തിന് വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. ഇതത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?"- ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ. ഇതുകൂടാതെ പ്രിയങ്കയെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ബോളിവുഡില്‍ നിന്നും നിരവധി താരങ്ങൾ ആർട്ടിക്കിളിനെതിരെ രംഗത്തുവന്നു. രൂക്ഷമായ ഭാഷയിലാണ് നടീ- നടന്മാർ ഉൾപ്പെടെ പലരും വിമർശിച്ചത്. ഇന്ത്യയില്‍ നിന്ന് വായനക്കാരുടെ ഭാഗത്തുനിന്നും യുഎസ് ആര്‍ട്ടിക്കിളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.