ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി തെന്നിന്ത്യൻ നായിക ആൻഡ്രിയ ജെർമിയ.
താൻ കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു എന്നും അതിൽ നിന്നു പുറത്തു കടക്കാൻ ആയുര്‍വേദ ചികിത്സയെ അശ്രയിച്ചിരുന്നുവെന്നും ഗായിക കൂടിയായ അവർ ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെളിപ്പെടുത്തി.
വിവാഹിതനായ ഒരാളുമായുള്ള പ്രണയബന്ധവും അതില്‍ നിന്നു നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദ രോഗിയാക്കിയതെന്നും താരം.
താരമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം കുറച്ചു കാലമായി താരം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു.
അയാള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു. ആന്‍ഡ്രിയ വ്യക്തമാക്കി.
കാ, വട്ടം, മല്ലികൈ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഉള്ള തയാറെടുപ്പിലാണു താരം.