ബംഗാളി ചലച്ചിത്ര മേഖലയെ ഞെട്ടിച്ച് വീണ്ടുമൊരു മരണം കൂടി. നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെയാണ് കൊൽക്കത്തയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തിനിടെ ബംഗാൾ ചലച്ചിത്ര രംഗത്തുണ്ടായ രണ്ടാമത്തെ ആകസ്മിക വേർപാടാണ് മഞ്ജുഷയുടേത്. നടിയും മോഡലുമായ ബിദിഷ ഡേ മജുംദാറിനു പിന്നാലെയാണു സുഹൃത്തായ മഞ്ജുഷയെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണെന്നു പൊലീസ് പറഞ്ഞു. മഞ്ജുഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മഞ്ജുഷയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന ബിദിഷ ഡി മജുംദാറിനെ കഴിഞ്ഞദിവസമായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ബിദിഷയുടെ മരണത്തെത്തുടർന്ന് മകള്‍ വിഷാദത്തിലായിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പറഞ്ഞു. ബിദിഷയ്‌ക്കൊപ്പം നിൽക്കണമെന്ന് മകൾ നിരന്തരം പറയുമായിരുന്നു. എപ്പോഴും അവളെക്കുറിച്ചായിരുന്നു സംസാരം. ബിദിഷയുടേത് പോലെ ഇനി നമ്മുടെ വീടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുമെന്ന് മഞ്ജുഷ പറഞ്ഞപ്പോൾ താൻ ശകാരിച്ചുവെന്നും അമ്മ പറയുന്നു. അടുത്ത സുഹൃത്തായ ബിദിഷയുടെ മരണം മഞ്ജുഷയെ തളർത്തിയെന്നും വിഷാദം അലട്ടിയിരുന്നെന്നും അമ്മ പറഞ്ഞു. ബിദിഷയുടേതും ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തൽ
മേയ് 25നാണ് ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ ( 21) കൊൽക്കത്തയിലെ നഗേർബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. മേയ് 15ന് ബംഗാളി നടി പല്ലവി ഡേയെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഹൃത്ത് ഷാഗ്‍നിക് ചക്രവർത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിലാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.