‘നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു.
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
എന്നും പ്രതീക്ഷിച്ചു നിന്നു.
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ..’
കെ. ജയകുമാറിന്റെ കവിത തുളുമ്പുന്ന വരികളും രവീന്ദ്രന്റെ മാസ്മരിക സംഗീതവും കെ.എസ് ചിത്രയുടെ ദൈവം സ്പർശിച്ച ശബ്ദമധുരവും കലർന്നപ്പ ഒരു നിത്യഹതിര ഗാനം പിറന്നു.
‘ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം’
ഒഎൻവിയുടെ സാന്ദ്രമായ വരികളും രമേഷ് നാരായണന്റെ തെന്നൽ തുളുമ്പുന്ന സംഗീതവും യേശുദാസിന്റെ ഗന്ധര്‍വ ശബ്ദവും ചേര്‍ന്ന മറ്റൊരു വിസ്മയ ഗാനം.
നനുത്ത പ്രണയത്തിന്റെ കാത്തിരിപ്പും പ്രതീക്ഷയും പകരുന്ന ഈ രണ്ടു മനോഹര ഗാനങ്ങൾക്കും വേറിട്ട കവർ സോങ് ഒരുക്കിയിരിക്കുകയാണ് യുവഗായിക മൃദുല വാര്യർ. മൃദുലയുടെ ആദ്യ കവർസോങ്ങാണിത്.
മധു പോളാണ് കീബോർഡ് പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത്. ശ്യാംലിൻ ജേക്കബ് ആണ് സംവിധാനം. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു സുപരിചിതയായ മൃദുല കളിമണ്ണിലെ ‘ലാലീ ലാലീ’ എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായത്.