അശ്ലീല വിഡിയോ നിര്‍മാണക്കേസില്‍ വ്യവസായിയും നിര്‍മാതാവും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്കുന്ദ്രയ്ക്ക് ഉപാധികളോടെ ജാമ്യം. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
രാജ്കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
എന്നാൽ, താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് നിർമിച്ചതെന്നും അതിനെ അശ്ലീലമെന്ന് പറഞ്ഞ് തന്നെ ബലിയാടാക്കിയതാണെന്നും കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ പറഞ്ഞു.
ജൂലൈയിലാണ് രാജ്കുന്ദ്ര അറസ്റ്റിലായത്.