അശ്ലീലചിത്ര നിർമാണ കേസിൽ 62 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ രാജ് കുന്ദ്ര മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തയാറായില്ല. വികാരനിർഭരനായിരുന്നു കുന്ദ്ര.
50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ പൊലീസ് സമർപ്പിച്ചത്.
കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണു രാജ് കുന്ദ്രയുടെ വാദം. കേസിന് ആസ്പദമായ സംഭവത്തിൽ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയിൽ വാദിച്ചു.
നടി ശിൽപ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമാണ് രാജ് കുന്ദ്ര.