ജീവിതത്തിൽ ഇതുവരെ അനുഭവിച്ച അപമാനങ്ങളും ദുരിതങ്ങളും തുറന്നുപറഞ്ഞ് ആക്റ്റിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജുരഞ്ജിമാർ. ഏറ്റവും കഠിനമായ ദിവസങ്ങളിൽ തനിക്കൊപ്പം നിന്നവരെയും, ചൂഷണം ചെയ്തവരെയും ഓർമ്മിച്ചുകൊണ്ടാണ് രഞ്ജുവിന്റെ തുറന്നുപറച്ചിൽ. മലയാള സിനിമയും കടന്ന് ബോളിവുഡ് വരെയെത്തി നിൽക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാർ.
"വ്യക്തിത്വം വെളിപ്പെടുത്തിയപ്പോൾ പുറംതിരിഞ്ഞു നിന്ന സമൂഹത്തിൽ ഏക ആശ്രയം എന്റെ അമ്മയായിരുന്നു. പഠനകാലത്ത് ചോദ്യപേപ്പർ വാങ്ങാൻ രണ്ടു രൂപ ഇല്ലാത്ത സാഹചര്യം എന്റെ ജീവിതത്തിലുണ്ടായിരുന്നു. അന്ന് രണ്ടു രൂപ തന്നു സഹായിച്ച വ്യക്തി പിന്നീട് ലൈംഗിക ചൂഷണത്തിന് ഇരയാക്കി. ഇന്ന് അയാളുടെ വീട് 40 ലക്ഷം രൂപയ്ക്ക് വാങ്ങാൻ എനിക്ക് കഴിഞ്ഞു.
വെറും രണ്ടു രൂപ കൊണ്ട് ദിവസച്ചിലവില്‍ കഴിഞ്ഞ വ്യക്തിയിൽ നിന്ന് ഇന്ന് മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലേക്ക് ഞാന്‍ വളര്‍ന്നു. തുടക്കകാലത്ത് സിനിമാമേഖലയിൽ നിന്നും പരിഹാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് എന്നെ ഇറക്കിവിട്ട വ്യക്തി ഇന്ന് ഇൻഡസ്ട്രിയിൽ ഇല്ല. പക്ഷേ, ഞാനിന്നും മേക്കപ്പ് മേഖലയിൽ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു."- രഞ്ജുരഞ്ജിമാർ വ്യക്തമാക്കുന്നു.