തമിഴ് നടന്‍ ശ്രീകാന്ത് അന്തരിച്ചു. 81 വയസ്സായിരുന്നു. ചെന്നൈ എൽഡാംസ് റോഡിലുള്ള വസതിയിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.30 നായിരുന്നു അന്ത്യം.
തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും താരവുമായ ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനായിരുന്നു ശ്രീകാന്ത്. 1965 ൽ സി.വി. ശ്രീധർ സംവിധാനം ചെയ്ത വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയിൽ അരങ്ങേറിയത്.
അമ്പതോളം ചിത്രങ്ങളിൽ നായകനായുൾപ്പടെ നൂറ്റിഅമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ശ്രീകാന്ത് അവസാനമായി അഭിനയിച്ചത് 2009-ൽ പുറത്തിറങ്ങിയ ‘കുടിയരശ്’ എന്ന ചിത്രത്തിലാണ്. രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ നായകൻമാരായ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി.