ജീവിതത്തില്‍ നേരിട്ട ഏറ്റവും വെല്ലുവിളി വിവാഹമോചനമായിരുന്നുവെന്ന് നടി സ്രിന്റ. വേദനകളും പ്രതിസന്ധികളും മാത്രമായിരുന്നു ജീവിതത്തിന്റെ ബാക്കി പത്രം. മാനസികമായി തളർന്നു പോയ അവസരങ്ങളിൽ മകന്റെ സാമീപ്യമായിരുന്നു തന്നെ പിടിച്ചു നിർത്തിയതെന്നും ശ്രിന്ദ പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്രിന്റ മനസു തുറന്നത്.
‘വിവാഹമോചനമായിരുന്നു ജീവിതത്തിൽ നേരിട്ട വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു ബാധിക്കുന്നത് കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.’
‘നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്കെത്തുന്നത്. ജീവിതത്തെ പലവിധത്തിൽ ബാധിക്കുന്ന വലിയ തീരുമാനമാണ് ഇതെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. അദ്ദേഹം ഇപ്പോൾ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.’
‘അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം വഴുതി പോകുമായിരുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്‍മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവന് ആർട്ടിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. ചിത്രകാരൻ. കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നി.’–
സ്രിന്റ പറഞ്ഞു.