ബി ടൗണിലെ ക്യൂട്ട് ആൻഡ് റൊമാന്റിക് ദമ്പതിമാരാണ് അക്ഷയ്കുമാറും–ട്വിങ്കിൾ ഖന്നയും. ഒരുകാലത്ത് ബോളിവുഡിലെ സ്വപ്നനായികയായിരുന്ന ട്വിങ്കിൾ അക്ഷയ്‍യെ വിവാഹം കഴിക്കുന്നതോടെ സിനിമയോട് ഗുഡ്ബൈ പറയുകയായിരുന്നു. കരീനയെപ്പോലെയോ കജോളിനെ പോലെയോ വിവാഹ ശേഷം സിനിമയിൽ തുടരാൻ ഈ സുന്ദരി ഒരുക്കമല്ലായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് താരം.
മേലില്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് അക്ഷയ് കുമാര്‍ തന്നോട് പറഞ്ഞുവെന്ന് ട്വിങ്കിള്‍ ഖന്ന പറയുന്നു. ‘ജീവിതത്തില്‍ രണ്ടു കാര്യങ്ങളില്‍ നിന്നാണ് അക്ഷയ് എന്നെ വിലക്കിയത്. ഒന്നാമത്തെ കാര്യം അഭിനയമാണ്. ഇനി മേലില്‍ അഭിനയിക്കരുതെന്ന് അക്ഷയ് പറഞ്ഞു. കണ്ണാടിക്ക് മുന്‍പില്‍ നിന്ന് കോമിക് കഥാപാത്രങ്ങളെ അനുകരിക്കുന്ന സ്വഭാവവും എനിക്ക് ഉണ്ടായിരുന്നു. അദ്ദേഹം അതും വേണ്ടെന്നു പറഞ്ഞു. കാരണം മറ്റൊന്നുമല്ല, ഈ രണ്ടു കാര്യങ്ങളിലും ഞാന്‍ മോശമായിരുന്നു. അത് എനിക്കു തന്നെ നന്നായി അറിയാം- ട്വിങ്കിള്‍ തമാശയായി പറയുന്നു.
ഞാന്‍ എന്തു തന്നെ ചെയ്താലും അമ്മ (ഡിമ്ബിള്‍ കപാഡിയ) പിന്തുണയ്ക്കും. എനിക്ക് അഭിനയം മോശമായാലും അമ്മ നല്ലതു മാത്രമേ പറയൂ’-ടിങ്ക്വിള്‍ ഖന്ന കൂട്ടിച്ചേര്‍ത്തു.
ബര്‍സാത്, മേള, ജോഡി നമ്ബര്‍ വണ്‍ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളില്‍ ട്വിങ്കിള്‍ വേഷമിട്ടു. അക്ഷയുമായുള്ള വിവാഹശേഷം സിനിമ ഉപേക്ഷിക്കുകയായിരുന്നു. അഭിനയം ഉപേക്ഷിച്ച് എഴുത്തില്‍ സജീവമായ ട്വിങ്കിള്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് ട്വിങ്കിള്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നു. താന്‍ ഹിറ്റ് ചിത്രങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ലെന്നും തന്റെ ചിത്രങ്ങളെല്ലാം നിരോധിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നുമാണ് ട്വിങ്കള്‍ പറഞ്ഞത്.
‘പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ്’ ആണ് ട്വിങ്കിളിന്റെ പുതിയ പുസ്തകം. മുമ്ബ് മിസ് ഫണ്ണി ബോണ്‍സ്, ദി ലെജന്‍ഡ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ ട്വിങ്കിള്‍ പുറത്തിറക്കിയിട്ടുണ്ട്. മിസ് ഫണ്ണി ബോണ്‍സ് പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.