തമിഴ് സിനിമയിലെ താരരാജാക്കൻമാരിൽ ഒരാളും തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് താരത്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വച്ചിരിക്കുന്നത്. 5.52 കോടി രൂപയാണ് വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി.
വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ലേലം ചെയ്യുക. ജൂലൈ 26 ന് കാഞ്ചീപുരത്തെ എന്‍ജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ലേലം ചെയ്യുമെന്ന് ബാങ്കിന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നു.
വിജയകാന്ത് സേവന പദ്ധതിയുടെ ഭാഗമായി 20 വര്‍ഷം മുന്‍പാണ് താരം കോളജ് തുടങ്ങിയത്. ഈ കോളേജില്‍ പുതിയ കെട്ടിടം നിര്‍മിക്കാനാണ് ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്തതും.