സ്വപ്നം പോലെയായിരുന്നു ആ ദിവസം. കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നുവന്ന പത്തു വീട്ടമ്മമാർക്ക് അവരുടെ പ്രിയതാരത്തോടു സല്ലപിക്കാൻ ‘വനിത’ ഒരുക്കിയ അവസരം. ‘ആമി’യുടെ കൊൽക്കത്തയിലെ ലൊക്കേഷനിൽ നിന്ന് രാത്രി വൈകിയെത്തിയതിന്റെ അലട്ടലൊന്നുമില്ലാതെ മഞ്ജു എത്തി. പലതവണ പൊട്ടിച്ചിരികള്‍ മുഴങ്ങി. ചില േചാദ്യങ്ങള്‍ ആ കണ്ണുകളില്‍ വിസ്മയം നിറച്ചു. ചില ചോദ്യങ്ങളുെട ഉത്തരം മനോഹരമായ ചിരിയില്‍ മഞ്ജു ഒളിപ്പിച്ചു.
മുഖാമുഖത്തിൽ പങ്കെടുത്തവർ
ജീജ രാജീവ്, ബ്യൂട്ടീഷ്യൻ. മലപ്പുറം. സുജാത, കോട്ടയം എക്സൽഷ്യർ ഇംഗ്ലിഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പാൾ. അനു നൊവിൻ, തൃശൂർ, കിഡ്സ് പാർട്ടി പ്ലാനിങ് ബിസിനസ് ചെയ്യുന്നു. ടീന ജോസഫ്, വീട്ടമ്മ, എറണാകുളം. സുമി ഹാപ്പി, വീട്ടമ്മ, തൃശൂർ. രമ്യാ കൃഷ്ണൻ, എറണാകുളം വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ അധ്യാപിക. മായ സോമശേഖരൻ, വീട്ടമ്മ, ആലപ്പുഴ. സിനി റോഷ്, വീട്ടമ്മ, തിരുവനന്തപുരം. പ്രസീദ റിജേഷ് കുമാർ, വീട്ടമ്മ, മലപ്പുറം. ജെയ്നി രമേഷ്, കണ്ണൂർ മാടായി സിഎഎസ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ.
വനിതയ്‌ക്കു വേണ്ടി വീട്ടമ്മമാരും മഞ്ജുവും നടത്തിയ സല്ലാപത്തിന്റെ രണ്ടാം ഭാഗം കാണാം;
അവരുടെ വ്യക്തിത്വം മനസിലാക്കാൻ പ്രയാസമാണ്! വീട്ടമ്മമാരോട് മനസു തുറന്ന് മഞ്ജു (വിഡിയോ)