Tuesday 15 June 2021 09:04 AM IST : By സ്വന്തം ലേഖകൻ

പോയി ചത്തൂടേ എന്നു വീട്ടുകാരും ചോദിച്ചു! ‘നീ ഗേ ആണോ’ എന്നു ചോദിക്കുന്നവരോട് ജോ പറയുന്നു: വിഡിയോ

jo

പരിഹാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ വഴികൾ താണ്ടി തന്റെ കരിയറിൽ വിജയിച്ച ചെറുപ്പക്കാരനാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജോ. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പ്രിയപ്പെട്ട ചമയക്കാരനായ ജോ തന്റെ അടങ്ങാത്ത പോരാട്ടവീര്യത്തിലൂടെ ജീവിതവിജയം കൈപ്പിടിയിലൊതുക്കിയ പ്രതിഭയാണ്.

പത്തനംതിട്ടയിലെ അടൂരിൽ കുഞ്ഞൂഞ്ഞ്–അന്നാമ്മ ദമ്പതികളുടെ മക്കളിൽ നാലാമനായി ജനിച്ച ജോ ചെറുപ്പം മുതൽ കേൾക്കുന്നതാണ് പരിഹാസം.

താങ്കൾ ഒരു ഗേ ആണോ ? അതുമല്ലെങ്കിൽ താങ്കൾ ഒരു ട്രാൻസ് ആകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ ? അല്ലെങ്കിൽ താങ്കളുടെ സെക്ഷ്വൽ ഐഡന്റിറ്റി എന്താണ് ? ഇത്തരം ചോദ്യങ്ങൾ താൻ ഇപ്പോഴും നേരിടുന്നതായി ജോ പറയുന്നു. ജോഷ് ടോക്ക് എന്ന പരിരാടിയിൽ തന്റെ ജീവിതം പറയുകയാണ് അദ്ദേഹം.

ചെറുപ്പത്തിലേ നൃത്തവും മേക്കപ്പും ഇഷ്ടമായിരുന്നു. പിന്നീട് മേക്കപ്പ് ഒരു കരിയർ ആയി തിരഞ്ഞെടുത്തപ്പോൾ എല്ലാവരുടെയും മുമ്പില്‍ പരിഹാസ കഥാപാത്രമായി. അതിനെയെല്ലാം മറികടക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ജോ പറയുന്നു. കളിയാക്കുന്നവർക്ക് മുമ്പിൽ വിജയിച്ചു കാണിക്കുകയായിരുന്നു ലക്ഷ്യം. അത്തരം പോരാട്ടങ്ങളുടെ കഥയാണ് ജോ ജോഷ് ടോക്കിൽ പങ്കുവയ്ക്കുന്നത്. നഴ്സിങ് ജോലി വിട്ടാണ് ജോ മേക്കപ്പിലേക്ക് വന്നത്. വരുമാനം കുറവായതാണ് കാരണം. പിന്നീട് വീട് വിട്ട് എറണാകുളത്തെത്തി മേക്കപ്പ് മോഖലയിൽ സജീവമായി. വനിത മാഗസിനാണ് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റെ കരിയറിന് വലിയ പിന്തുണ നൽകിയതെന്നും ജോ പറയുന്നു.

വിഡിയോ –