തൂത്തുക്കുടിയിലെ കസ്റ്റടി മരണത്തെക്കുറിച്ച് പ്രതികരിച്ച് സിനിമാ നടി കനിഹാ.‘ ജീവൻ നഷ്ടപ്പെടുകയാണ്, നീതിയെങ്കിലും നഷ്ടപ്പെടാതിരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് കനിഹയുടെ ഇൻസ്റ്റാഗ്രാം വിഡിയോ പോസ്റ്റ്. ‘മൊബൈൽ കട കുറച്ചധികം സമയം തുറന്ന് വച്ചതിന്റെ പേരിൽ ജയരാജിനെയും ബെനിക്സിനെയും പോലീസ് കസ്റ്റടിയിലെടുത്ത് ഉപദ്രവിച്ചു. ലോക്ഡൗൺ സമയത്ത് അവർ ചെയ്തത് തെറ്റാണ്, പക്ഷേ അവരെ കൊല്ലാനും മാത്രമുള്ള എന്താണ് ഇവിടെ സംഭവിച്ചത്. അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് നിറത്തിന്റെ പേരിൽ മരിച്ചപ്പോൾ , ഒരു രാജ്യംമുഴുവൻ ആ ക്രൂരതയ്ക്ക് എതിരായി നിലകൊണ്ടു. ഇവിടെ സൗത്ത് ഇന്ത്യയിൽ ഇങ്ങനെയൊരു ക്രൂരത നടക്കുമ്പോൾ നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾ പോലും പ്രതികരിക്കുന്നില്ല. ഇന്ത്യയിൽ ഇങ്ങനയൊരു ക്രൂരത നടക്കുമ്പോൾ ഇവിടുത്തെ നിയമസംഹിതയെവിടെയെന്നും കനിഹ ചോദിക്കുന്നു.