സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ നടൻ കൊല്ലം തുളസി പൊലീസിൽ കീഴടങ്ങി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതിനാണ് തുളസിക്കെതിരെ കേസെടുത്തത്. ചവറ സി.ഐ ഓഫീസിലാണ് താരം കീഴടങ്ങിയത്.
കഴിഞ്ഞ ഒക്ടോബര്‍ 12 ന് ചവറയില്‍ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ പ്രസംഗിക്കവെയായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശം. ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും എറിയണമെന്നുമായിരുന്നു പ്രസംഗം. വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും തുളസി പ്രസംഗത്തില്‍ വിമര്‍ശിച്ചു.
മുന്‍കൂര്‍ ജാമ്യം സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി തള്ളി.
പ്രസംഗത്തിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.