Thursday 25 April 2019 11:47 AM IST

‘ലാലേട്ടൻ അഭിനയിക്കുന്നത് എവിടെയാണെന്നു നമുക്കൊരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല, അതാണ് മാജിക്.’ മോഹൻലാലിനെ കുറിച്ച് മഞ്ജു വാരിയർ

Roopa Thayabji

Sub Editor

manju_ex_moh

ലാലേട്ടനോടൊപ്പം അഭിനയിച്ച ഓരോ നിമിഷവും മനസ്സിൽ കാത്തുവയ്ക്കാമെന്നു മഞ്ജു വാരിയർ. ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാലിനെ കുറിച്ച് മഞ്ജു ഇങ്ങനെ പറഞ്ഞത്. ‘‘ആറാം തമ്പുരാനിൽ അഭിനയിക്കുന്ന സമയം. വളരെ കാഷ്വലായാണ് ഓരോ സീനും ലാലേട്ടൻ ചെയ്യുന്നത്. പുതിയ ആളായ എന്നോടൊപ്പം അഭിനയിക്കാനുള്ള മ ടിയാണോ ലാലേട്ടന് എന്നുപോലും ഞാനാലോചിച്ചു. അ മ്പലത്തില്‍ വച്ചു കണ്ടുമുട്ടുന്ന സീനാണ്.

‘േകാലോത്തെ തമ്പുരാട്ടിയാടോ മാേഷ...’ എന്നു ഡയ ലോഗ്. ഒറ്റപ്പാലത്തെ ഒരു െപാളിഞ്ഞ അമ്പല മുറ്റത്താണ് ഷൂട്ടിങ്. അന്ന് എന്റെ പതിനെട്ടാം പിറന്നാളാണ്. ശരിക്കും പിറന്നാള്‍ സമ്മാനം േപാലെയായിരുന്നു ലാലേട്ടനോെടാത്തുള്ള അഭിനയം.

ലാലേട്ടന്റെ പല കഥാപാത്രങ്ങളും മനസ്സിലുള്ളതു കൊ ണ്ട് ഓരോ ഷോട്ടിലും മാജിക് പ്രതീക്ഷിച്ചാണ് ഞാൻ നി ൽക്കുന്നത്. പക്ഷേ, ഒന്നുമുണ്ടായില്ല. വെറും കാഷ്വല്‍ അ ഭിനയം. ഞാനാണെങ്കില്‍ ഭയങ്കര ബലം പിടിച്ച് ഡയലോഗൊക്കെ പറഞ്ഞ് അഭിനയിക്കുന്നു. എന്നോടെന്തോ അതൃപ്തിയുണ്ടെന്നു തന്നെ ഞാനുറപ്പിച്ചു.

ആ സീൻ ഡബ് ചെയ്യാൻ ചെന്നപ്പോഴാണ് ഞെട്ടിയത്. തൊട്ടടുത്ത് നിന്നിട്ടും ഞാൻ കാണാത്ത എത്രയെത്ര സൂക്ഷ്മഭാവങ്ങളാണ് ലാലേട്ടന്റെ മുഖത്തുവിരിഞ്ഞത്. നേരില്‍ കണ്ടതിലും പതിനായിരം മടങ്ങ് പൊലിമയോെട. ഉണ്ണിമായയെ െചാടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ശാസന കലര്‍ന്ന വാത്സല്യവും കുസൃതിയും ആ മുഖത്ത്. അതായിരുന്നു ശരിക്കും ലാൽ മാജിക്.

‘കന്മദ’ത്തിനു ശേഷം ‘സമ്മർ ഇൻ ബത്‌ലഹേമി’ലേക്ക് ചെല്ലുമ്പോൾ തീരുമാനിച്ചിരുന്നു, ലാലേട്ടൻ അഭിനയിക്കുന്നത് എവിടെയാണെന്നു കണ്ടുപിടിക്കും. പക്ഷേ, നമുക്കൊരിക്കലും അതു കണ്ടുപിടിക്കാൻ പറ്റില്ല. അതാണ് മാജിക്. ‘ഗോഡ്സ് ചോസൺ സൺ’ എന്നാണ് ലാലേട്ടനെ ഞാൻ ബഹുമാനത്തോടെ വിളിക്കുന്നത്. സംസാരിക്കുന്നതും എഴുതുന്നതും അഭിനയിക്കുന്നതുമെല്ലാം കാണുമ്പോൾ അതു ശരിയാണെന്നു മനസ്സിലാകും.’’

മഞ്ജു വാരിയരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം.