Thursday 25 April 2019 10:43 AM IST

ചെങ്കൽചൂള കോളനിയിലെ ‘ഉദാഹരണം സുജാത’യുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ചത്... മഞ്ജു വാരിയർ തുറന്നുപറയുന്നു

Roopa Thayabji

Sub Editor

manju

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച മഞ്ജു വാര്യരെ ഷൂട്ടിങ്ങിനിടെ വധിക്കാൻ ശ്രമിച്ചെന്ന വാർത്ത കുറച്ചുനാൾ മുമ്പാണ് പലരും പറഞ്ഞുനടന്നത്. ആ സംഭവത്തിന്റെ സത്യാവസ്ഥ മഞ്ജു ‘വനിത’യോടു വെളിപ്പെടുത്തി.

 ‘‘ആദ്യമായാണ് ചെങ്കൽചൂളയിലേക്ക് പോകുന്നത്. വളരെ സ്നേഹത്തോടെയാണ് അവർ ഞങ്ങളെ സ്വീകരിച്ചത്. മറക്കാനാകാത്ത മറ്റൊരു അനുഭവവും അവിടെ വച്ചുണ്ടായി. ഷൂട്ടിങ്ങിനിടെ എനിക്കു വധഭീഷണി ഉണ്ടായി, അക്രമമുണ്ടായി എന്നൊക്കെ വാർത്ത വന്നു. ഷൂട്ടിങ്ങിനോടു നന്നായി സഹകരിച്ചവരെക്കുറിച്ചു മോശം വാർത്ത പ്രചരിച്ചപ്പോൾ വിശദീകരണം നൽകണമെന്നു ഞങ്ങൾ തീരുമാനിച്ചു. പത്രക്കുറിപ്പ് പുറത്തിറക്കിയതിന്റെ പിറ്റേ ദിവസം സെറ്റിലെത്തുമ്പോൾ അവർ ഞങ്ങൾക്കു വലിയ സ്വീകരണം ഒരുക്കിയിരിക്കുകയാണ്. വലിയ മേളവും ആര്‍പ്പുവിളിയും ബഹളവും. കോളനിയിലെ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും എത്തി നന്ദി പറഞ്ഞു. കുട്ടികൾ കാലില്‍ തൊട്ടു തൊഴുതു. ചി ലര്‍ പൂക്കള്‍ െകാണ്ടുതന്നു. ഞങ്ങളുണ്ട് കൂടെ എന്ന മട്ടില്‍ സ്ത്രീകള്‍ േചര്‍ന്നുനിന്നു. എങ്ങനെ സ്േനഹം പ്രകടിപ്പിക്കണം എന്നറിയാെത വീര്‍പ്പുമുട്ടുകയായിരുന്നു അവരും. ആ സ്നേഹം കണ്ട് അന്നു കണ്ണുനിറഞ്ഞു.’’

മഞ്ജു വാരിയരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം.