ഉർവശിയുമായുള്ള ആദ്യം വിവാഹവും, തുടർന്ന് ജീവിതത്തിലുണ്ടായ വിവാദങ്ങളും വനിതയുമായി പങ്കുവയ്ക്കുകയാണ് മനോജ് കെ ജയൻ.
‘‘എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോടു മാത്രമാണ്. ‘മോളെയും കൊണ്ട് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പൊയ്ക്കോളൂ’ എന്നാണ് അമ്മ പറഞ്ഞത്. ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ.
ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി. ഞങ്ങൾ രണ്ടുപേർക്കും ആ തീരുമാനം കൊണ്ട് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉർവശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു. ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പി.’’ മനോജ് പറയുന്നു.