പ്രളയത്തിൽ താളം തെറ്റിയ കേരളക്കരയെ കൈപിടിച്ചുയർത്താൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകരും ഉണ്ടായിരുന്നു. അതേസമയം സമൂഹ മാധ്യമങ്ങൾ കൊട്ടിഘോഷിക്കാതെ നിശബ്ദനായി രക്ഷാദൗത്യം നടത്തിയ ഒരാളെ കുറിച്ച് വൈകിയെത്തിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രമുഖ സംവിധായകനായ രാജീവ് രവിയെകുറിച്ചുള്ള ഫെയ്സ്ബുക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നത് ഇങ്ങനെ;
”ഇന്നലെ അച്യുതന് കുട്ടി വന്നു. അച്യുതന് കുട്ടി സത്യജിത്റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുന്നു. പൊതു വിഷയം സിനിമയും സിനിമാക്കാരും ആയി. രാജീവ് രവിയുടെ സിനിമകളും പ്രവര്‍ത്തന രീതിയും വിഷയമായി.
അച്യുതന് കുട്ടി: ആ മനുഷ്യന് പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല. ഒരുപാട് സഹ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും ട്രക്കുകള്‍ അത്യാവശ്യ സാധനങ്ങളുമായി എത്തുന്നു.
കൊല്െക്കത്തയില് നിന്നും ബോബെയില്‍ നിന്നുമൊക്കെ സിനിമാ വിദ്യാര്‍ത്ഥികളും മറ്റും എത്തിയിരുന്നു. പലരും ഇപ്പോഴും തിരിച്ചു പോയിട്ടില്ല. പ്രവര്‍ത്തനത്തില്‍ ആണ്. സിനിമാ കലക്ടീവിന്റെ പേരിലാണ് സംഭാവനകള്‍. [രാജീവിന്റെ ബാന്നര്‍ ആണത് ] ഒരു വടവൃക്ഷം പോലെ, നിശബ്ദമായി രാജീവ്. ട്രക്കുകള്‍ അയച്ചത് രാജീവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്…. അച്യുതന് കുട്ടി പറഞ്ഞു കൊണ്ടിരുന്നു ……….
ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രാജീവിന് പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു. ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല.”