താനഭിനയിച്ച ഏതൊരു സിനിമയെക്കാളും സംഭവബഹുലമാണ് ബോളിവുഡിന്റെ മസിൽമാൻ സൽമാൻഖാന്റെ ജീവിതം. കേസും കോടതിയും വിവാദങ്ങളും പ്രണയവുമൊക്കെയായി താരം കടന്നു പോയത്ര ‘ത്രില്ലിങ് ഭൂതകാലം’ ബി ടൗണിലെ അധികം താരങ്ങൾക്കില്ല.
എന്നാൽ കുട്ടിക്കാലത്തും തന്റെ മക്കൾ ഒട്ടും മോശക്കാരായിരുന്നില്ല എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സല്ലുവിന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍. സല്‍മാന്‍ പരീക്ഷകള്‍ ജയിച്ചിരുന്നത് നേരായ മാര്‍ഗ്ഗത്തിലൂടെയല്ലെന്നാണ് സലിം പറയുന്നത്.
കപില്‍ ശര്‍മ്മ ഷോയിലാണ് സലിം മകന്റെ വിദ്യാര്‍ഥി കാലഘട്ടത്തെക്കുറിച്ച് പറയുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് സല്‍മാന്‍ പല പരീക്ഷകളും ജയിച്ചതെന്ന് സലിം പറയുന്നു.
‘‘അക്കാലത്ത് ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം ഞാന്‍ അന്വേഷിച്ചു. പിന്നീട് മനസിലായി, എന്റെ മക്കള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തിരുന്നത് ഈ ഗണേഷ് ആണെന്ന്...’’
മക്കളായ സല്‍മാന്‍ ഖാന്റെയും അര്‍ബാസ് ഖാന്റെയും സൊഹൈല്‍ ഖാന്റെയും ഒപ്പമായിരുന്നു സലിം ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയത്. അച്ഛന്റെ വെളിപ്പെടുത്തലിന് പിന്നാലെ അത് ശരിയാണെന്നു സല്‍മാനും സമ്മതിച്ചു.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ഭാരത്’ആണ് സല്‍മാന്റെ പുതിയ ചിത്രം. കത്രീന കൈഫ്, ദിഷ പടാനി, തബു എന്നിവരും ചിത്രത്തിലുണ്ട്. ഈ വര്‍ഷം ഈദിന് ചിത്രം തിയേറ്ററുകളിലെത്തും.