Saturday 07 March 2020 04:18 PM IST

‘തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുമായിരുന്നു, വണ്ണം കൂട്ടാനുള്ള ഇൻജക്ഷനും എടുത്തു’! ആ അനുഭവം തുറന്ന് പറഞ്ഞ് ഷീല

Roopa Thayabji

Sub Editor

sheela

കഥാപാത്രങ്ങൾക്കു വെണ്ടി താരങ്ങൾ ശാരീരികമായ മേക്കോവറുകൾക്ക് തയാറാകുന്നത് ഇക്കാലത്ത് പുതുമയല്ല. ശരീര ഭാരം കൂട്ടിയും കുറച്ചും തങ്ങൾക്കു പ്രിയപ്പെട്ട കഥാപാത്രങ്ങൾക്കു വേണ്ടി എന്ത് ത്യാഗങ്ങൾക്കും അഭിനേതാക്കൾ തയാറാണ്. ഒടിയന് വേണ്ടി മോഹൻലാൽ, ആടുജീവിതത്തിനു വേണ്ടി പൃഥ്വിരാജ്, മാലിക്കിനു വേണ്ടി ഫഹദ് ഫാസില്‍ എന്നിവരൊക്കെ മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. എന്നാൽ പുതിയ കാലത്ത് മാത്രമല്ല പണ്ടും ഇത്തരം മേക്കോവർ പരീക്ഷണങ്ങൾ നടന്നിരുന്നു എന്നാണ് മലയാളത്തിന്റെ പ്രിയനായിക ഷീല പറയുന്നത്. ‘വനിത’ യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശാരദയോടൊപ്പം ഓർമ്മകൾ പങ്കുവയ്ക്കവേയാണ് സ്വന്തം അനുഭവം മുൻനിർത്തി ഷീല ഇതിനെക്കുറിച്ച് പറഞ്ഞത്.

‘‘ഭാഗ്യജാതക’ത്തിൽ മെലിഞ്ഞിരുന്ന എന്റെ തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുമായിരുന്നു, മുട്ടയുടെ മ ഞ്ഞ മാത്രമെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിപ്പിക്കും. വണ്ണം കൂ ട്ടാനുള്ള ഇൻജക്ഷനും എടുത്തു. ഇപ്പോൾ വർഷങ്ങളായി വെജിറ്റേറിയനാണ്’’. – ഷീല പറഞ്ഞു.

sheela ചിത്രങ്ങൾ– ശ്രീകാന്ത് കളരിക്കൽ

ഷീലയും ശാരദയും ഒന്നിച്ചുള്ള പ്രത്യേക അഭിമുഖം പുതിയ ലക്കം വനിതയിൽ (2020 മാർച്ച് 1–15) വായിക്കാം.