കാലിഫോർണിയയിൽ കത്തിപ്പടർന്ന കാട്ടുതീയിൽ നിന്നു നടിയും കമൽഹാസന്റ മൂത്ത മകളുമായ ശ്രുതി ഹാസന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാലിഫോര്‍ണിയയെ കാട്ടുതീ വിഴുങ്ങുന്നതിന് ഒരു ദിവസം മുമ്പ് വരെ ലൊസാഞ്ചല്‍സിലും മാലിബുവിലും ഉണ്ടായിരുന്നതായി ശ്രുതി ട്വീറ്റ് ചെയ്തു. ഇപ്പോള്‍ കാണുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവിടെയുള്ളവര്‍ സുരക്ഷിതരായിരിക്കട്ടെയെന്നും അവർ കുറിച്ചു.
അവിശ്വസനീയമായ വേഗത്തിലാണ് അമേരിക്കയിലെ കാലിഫോര്‍ണിയ നഗരത്തിലേക്ക് കാട്ടുതീ പടര്‍ന്നത്. മരിച്ചവരുടെ എണ്ണം 11 ആയി. 35 പേരെ കാണാതായി. രണ്ടര ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടിയും മോഡലുമായ കിം കർദാഷിയൻ, ഹോളിവുഡ് നടൻ റെയ്ൻ വിൽസൺ, സംവിധായകൻ ഗ്യുലെർമോ ഡെൽ ടോറോ, ഗായിക മെലിസ എതെറിഡ്ജ് തുടങ്ങിയവരും ദുരന്തത്തിൽ വീടൊഴിഞ്ഞവരുടെ കൂട്ടത്തിലുണ്ട്.
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. ‘വൂള്‍സി ഫയര്‍’ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയില്‍ 70,000 ഏക്കര്‍ കത്തി നശിക്കുകയും 6700 കെട്ടിടങ്ങളെ അഗ്നി വിഴുങ്ങുകയും ചെയ്തു. നിരവധി വന്യമൃഗങ്ങളും ചത്തു. ബുട്ടി കൗണ്ടിയിലെ 35 പേരെയാണ് കാണാതായത്.