വിശ്വസുന്ദരി കീരിടം ചൂടി തന്റെ പിൻഗാമിയായെത്തിയ മുൻ മിസ് യൂണിേവഴ്സ് ചെൽസി സ്മിത്തിന് കണ്ണീർ പുഷ്പങ്ങൾ അർപ്പിച്ച് സുസ്മിത സെൻ. അവളുടെ പുഞ്ചിരിയേയും മഹാമനസ്കതയേയും ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു. എന്റെ സുന്ദരിയായ സുഹൃത്തിന് ആത്മശാന്തി നേരുന്നു” സുസ്മിത സെൻ ട്വിറ്ററിൽ കുറിച്ചു. ആദരമർപ്പിച്ച് ചെൽസിയുടെ പഴയൊരു ചിത്രവും സുസ്മിത ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
സുസ്മിത സെന്നിന്റെ പിന്‍ഗാമിയായി 1995ല്‍ വിശ്വസുന്ദരിപ്പട്ടം ചൂടിയ അമേരിക്കക്കാരി ചെല്‍സി സ്മിത്ത് അര്‍ബുദ ബാധിതയായാണ് മരിച്ചത്. കരളില്‍ അര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന ചെല്‍സിയുടെ അന്ത്യം 45-ാം വയസ്സില്‍ ആയിരുന്നു.1995 ൽ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ ചെൽസിയെ അന്ന് കിരീടം അണിയിച്ചത് 94ലെ വിശ്വസുന്ദരിയായ സുസ്മിത സെൻ ആയിരുന്നു.
1995ല്‍ മിസ് യുഎസ്എ കിരീടം ചൂടിയ ടെക്‌സസുകാരി ചെല്‍സി സ്മിത്ത് നമീബിയയില്‍ നടന്ന വിശ്വസുന്ദരി മത്സരത്തിലും വിജയിക്കുകയായിരുന്നു. 15 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎസുകാരി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്.