നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി എടുത്തേക്കും. ബലാല്‍സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസെടുക്കുക. പരാതിക്കാരിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിലൂടെ പരസ്യപ്പെടുത്തിയത് പരിശോധിക്കുമെന്ന് പൊലീസ്.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തെങ്കിലും, പ്രതിസ്ഥാനത്തുള്ള നടനും ചലച്ചിത്ര നിർമാതാവുമായ വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി യു.വി. കുര്യാക്കോസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, താൻ ദുബായിലുണ്ടെന്ന് വിജയ് ബാബു വ്യക്തമാക്കി. ഒളിവിലാണെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളിയ വിജയ് ബാബു, തന്നെ ആർക്കും ബന്ധപ്പെടാമെന്നും അറിയിച്ചു.
ടിയുടെ പീഡന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ഇന്നലെത്തന്നെ കേസെടുത്തിരുന്നു.
വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം. പിന്നാലെ ഫെയ്സ്ബുക് ലൈവിലൂടെ കാര്യങ്ങൾ വിശദീകരിച്ച വിജയ് ബാബു, പരാതിയിൽ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു. നടിയുടെ പേരും വെളിപ്പെടുത്തി. വരാൻ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.
ഇന്നലെയാണ് വിജയ്ബാബുവിനെതിരെ പീഡനപരാതിയുമായി നടി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തു.