Monday 26 April 2021 11:48 AM IST : By സ്വന്തം ലേഖകൻ

‘എന്റെ കുഞ്ഞിനെ വയറ്റിലിട്ട സ്ത്രീയാണ് ഉപേക്ഷിക്കില്ലെന്ന് പറഞ്ഞു’: ഗർഭിണിയായ എന്നോട് ചെയ്തത് ക്രൂരത

ambili-54

ഭർത്താവ് ആദിത്യൻ ജയനെതിരെ നടുക്കുന്ന ആരോപണങ്ങളാണ് അമ്പിളി ദേവി നടത്തിയിക്കുന്നത്. ആദിത്യന്റെ ആരോപണങ്ങളെല്ലാം പൊളിക്കും വിധമുള്ള ജീവിതാനുഭവങ്ങളാണ് നടി അനുജോസഫിന്റെ വിഡിയോയിലൂടെ അമ്പിളി പങ്കുവയ്ക്കുന്നത്. ജീവിതത്തിൽ താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് അമ്പിളി ആവർത്തിച്ചു പറയുന്നു.

തന്നെ വിവാഹം ചെയ്തതിന്റെ മൂന്നാം നാൾ മുതൽ ആദിത്യൻ തങ്ങളെ പറ്റിക്കുകയായിരുന്നു. കുഞ്ഞിനോടുള്ള അടങ്ങാത്ത ഇഷ്ടമാണ് എന്നെ വിവാഹം ചെയ്യാൻ കാരണം എന്നാണു ജയൻ ചേട്ടൻ പറഞ്ഞിട്ടുള്ളത്.  മോനെ നന്നായി നോക്കുന്ന ഒരാളാണല്ലോ എന്ന് കരുതിയാണ് ഞാനും സമ്മതിച്ചത് എന്നാൽ ഇങ്ങനെ സ്നേഹപ്രകടനം നടത്തിയ ഒരാൾ  കാര്യങ്ങളെ വളച്ചൊടിച്ച്, പച്ചക്കള്ളങ്ങൾ പറഞ്ഞ്, മറ്റു പല ഫോട്ടോകളും എന്റേതാണെന്നു കാണിക്കാൻ ഉണ്ടാക്കിയെടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല.  ഞാൻ നാറിയാലും വേണ്ടില്ല നിന്നെ നാറ്റിക്കും, സമൂഹത്തിൽ നീ നേരേ നടക്കില്ല, എനിക്ക് ജയിക്കാൻ വേണ്ടി ഞാൻ എന്ത് കളിയും കളിക്കും എന്നൊക്കെ പറഞ്ഞപ്പോഴും ഇത്രയും പച്ചക്കള്ളങ്ങൾ പറഞ്ഞ് സ്വന്തം ഭാര്യയെ അധിക്ഷേപിക്കുമെന്നു ഞാൻ കരുതിയില്ല.  വിവാഹത്തിന് മുൻപ് എന്റെ അച്ഛനും പിന്നീട് എന്റെ ഭർത്താവുമാണ് എന്റെ ഫോൺ ഉപയോഗിച്ചിരുന്നത്.  

പുള്ളിയുടെ വാഹനത്തിനു ഇൻഷുറൻസ് ഇല്ല, അതുമായി പോകുമ്പോൾ പേടിച്ചാണ് പോകുന്നത് അതുകൊണ്ടാണ് വിളിക്കുന്നത്. അപ്പോൾ വരാൻ സമയമില്ല എന്നാൽ മറ്റൊരു സ്ത്രീക്കുവേണ്ടി സമയം മാറ്റി വയ്ക്കുന്നു.  ഇതൊക്കെ കാണുമപോൾ ആരാണ് ചോദിച്ചു പോകാത്തത്. അദ്ദേഹത്തിന്റെ മുൻകാലത്തെ കാര്യങ്ങളൊന്നും ഞാൻ ചികഞ്ഞു നോക്കിയിട്ടില്ല.  പക്ഷെ ഈ വിഷയം വന്നപ്പോൾ ഞാൻ ചോദിച്ചു. ചോദിക്കുമ്പോൾ പല കാര്യങ്ങളിലും  ഉരുണ്ടു കളിക്കുകയാണ്. അങ്ങനെ പലകാര്യങ്ങളും മറച്ചു വച്ച് തുടങ്ങിയപ്പോൾ ഞാൻ അതിനെപ്പറ്റി അന്വേഷിച്ചു.

ഈ പെൺകുട്ടിയോടും അമ്മയോടും ഞാൻ സംസാരിച്ചു, അവർ തന്നെയാണ് എന്നോട് പറഞ്ഞത് ഒന്നേകാൽ വർഷമായി ഇവർ ഒരു ബന്ധത്തിലാണ് എന്ന്.  അദ്ദേഹവും എന്നോട് പറഞ്ഞു എന്റെ കുഞ്ഞിനെ വയറ്റിലിട്ട സ്ത്രീയാണ് എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല എന്ന്. ആ കുഞ്ഞിന്റെ സ്കാനിംഗ് റിപ്പോർട്ട് ആണ് അദ്ദേഹം പ്രൊഫൈൽ പിക്ചർ ആയി ഇട്ടത്.  ഇദ്ദേഹം വിളിക്കുന്ന തെറികൾ കേൾക്കുമ്പോൾ ആണ് ഇത്രയധികം തെറികൾ ലോകത്തുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് അത്രമാത്രം തെറി വിളിക്കുന്ന ആളാണ്.  തൃശൂരിൽ അദ്ദേഹത്തിന്റെ വീട്ടിൽ കല്യാണത്തിന് മുൻപ് ഞങ്ങൾ താമസിച്ചു എന്ന് പറഞ്ഞു, അത് ശരിയാണ്, പുള്ളിയുടെ വീടാണ് എന്ന് പറയാതെ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോവുകയായിരുന്നു.  എന്തിനാ വെറുതെ റൂം എടുത്തു കാശ് കളയുന്നത് എന്ന് ചോദിച്ചു.  എന്നിട്ടു ബെഡ്‌റൂമിൽ കിടന്നു എന്ന് പറയുമ്പോൾ ആരുടെ കൂടെ കിടന്നു എന്നുകൂടി പറയണം.  

ഞാനും എന്റെ മാതാപിതാക്കളും ബെഡ്റൂമിലും ജയൻ ചേട്ടൻ ഹാളിലും ആണ് കിടന്നത്.  ഈ സ്ത്രീയോട് ജയൻ ചേട്ടൻ പറഞ്ഞത് ഞാൻ കൊള്ളരുതാത്തവൾ ആണ് അദ്ദേഹത്തെ നോക്കാറില്ല എന്നൊക്കെ ആണ്. അങ്ങനെ സിമ്പതി പിടിച്ചു പറ്റിയാണ് അവരോട് ബന്ധം സ്ഥാപിച്ചത്.  എന്നാൽ അവർക്ക് എന്നെ വിളിച്ചൊന്നു ചോദിക്കാമല്ലോ, ഞാൻ അന്ന് ഗർഭിണി ആയിരിക്കുകയാണ്, അവർക്കു ആലോചിക്കമല്ലോ ഗർഭിണി ആയി ഇരിക്കുന്ന അല്ലെങ്കിൽ പ്രസവിച്ചു കിടക്കുന്ന ആ സ്ത്രീയോട് ഇങ്ങനെ തെറ്റ് ചെയ്യാൻ പാടില്ല എന്ന് 13 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ അവർക്ക് കരുതാമായിരുന്നു.

ഇതിനിടയിൽ ഒരു പെൺകുട്ടിയുമായി ലിവിങ് ടുഗതർ അതിൽ ഒരു കുട്ടി ഉണ്ട്. ഈ സമയമെല്ലാം എന്നെ പ്രണയിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ ഇദ്ദേഹം മറ്റെല്ലാവരെയും വഞ്ചിക്കുകയായിരുന്നു എന്നല്ലേ ?  ഇപ്പോൾ എന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. അദ്ദേഹം അതിന്റെ തെളിവ് കൊണ്ട് വരട്ടെ.  ഞാൻ എന്റെ നമ്പർ സൈബർ സെല്ലിന് കൊടുക്കാൻ തയ്യാറാണ് അദ്ദേഹവും മറ്റേ പെൺകുട്ടിയും സൈബർ നമ്പർ സെല്ലിൽ കൊടുക്കട്ടെ. അദ്ദേഹം ആണ് എന്നോട് ഡിവോഴ്സ് വേണം എന്ന് പറയുന്നത്, അതും ആരും അറിയാതെ ചെയ്യണം എന്നാണു പറയുന്നത്.  ഞാൻ ഡിവോഴ്സ് കൊടുക്കില്ല എന്നാണു പറഞ്ഞത്.  പക്ഷെ  എനിക്കിനി പുള്ളിയെ വേണ്ട.  ഇത്രയും എന്നെപ്പറ്റി അപവാദം പറയുന്ന ഒരാളോടൊപ്പം ഞാൻ ഇനി എങ്ങനെ ജീവിക്കും?"  അമ്പിളി ചോദിക്കുന്നു.