റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായെങ്കിലും ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഡ്രൈവറുടെ കുപ്പായമിടേണ്ടി വന്നു ഗായകൻ ഇമ്രാൻ ഖാന്. ഇടയ്ക്ക് ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും ഇമ്രാൻ മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ച് ഒരു പാട്ടു നല്‍കാമെന്ന് സംഗീത സംവിധായകൻ ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്‍കിയിരുന്നു. ഇപ്പോഴിതാ, ആ വാക്ക് ഗോപി സുന്ദർ പാലിച്ചിരിക്കുന്നു. അതും ഒരു സർപ്രൈസിലൂടെ.
ഇമ്രാനെ കാണാൻ ഗോപിസുന്ദർ സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തി. പിന്നീട്, ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറി.
മാസ്കും തൊപ്പിയും ധരിച്ച് ഓട്ടോയില്‍ കയറിയ ഗോപി സുന്ദറിനെ ഇമ്രാന്‍ തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ചായ കുടിക്കാനായി വാഹനം നിർത്തി പുറത്തേക്കിറങ്ങിയപ്പോഴാണ് യാത്രികൻ ഇമ്രാന്‍ ഖാന് തന്നെ പരിചയപ്പെടുത്തിയത്. ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്‍പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്‍കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ച നടന്നത്. ഇതിന്റെ വിഡിയോ ഇതിനോടകം വൈറൽ ആണ്.
അധികം വൈകാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്ന് ഗോപിസുന്ദര്‍ അറിയിച്ചു. ഹരിനാരായണനാണ് ഗാനത്തിന്റെ വരികൾ ഒരുക്കുന്നത്.