സൂപ്പർ കാറായ ലംബോർഗിനി കണ്ട് നിൽക്കാൻ തന്നെ രസമാണ്. അതിൽ യാത്ര ചെയ്യുക എന്നുവച്ചാലോ? വാഹന പ്രേമികൾക്ക് അതിലും വലിയൊരു സന്തോഷമില്ല. ലംബോർഗിനിയിൽ സവാരി നടത്തണമെന്ന ‘ഇമ്മിണി വല്യ’ ആഗ്രഹമായിരുന്നു ഗിന്നസ് പക്രുവിന്റെ മകൾ ദീപ്തയ്ക്കുണ്ടായിരുന്നത്. മകളുടെ മനസറിഞ്ഞ് ആ മോഹം സഫലമാക്കിയിരിക്കുകയാണ് ഗിന്നസ് പക്രു.
അച്ഛൻ തനിക്കായി വലിയൊരു സർപ്രൈസ് ഒരുക്കി കാത്തിരിക്കുകയാണ് എന്ന ആമുഖത്തോടെയാണ് ദീപ്ത വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡ് ദീപ്തയ്ക്കു വേണ്ടിയുള്ളതാണെന്ന് പിന്നാലെ ഗിന്നസ് പക്രുവിന്റെ കമന്റ്.
ലംബോർഗിനി കാണുക എന്നതായിരുന്നു മകളുടെ ആഗ്രഹം. കുട്ടിക്കാലം മുതൽ ദീപ്തിയുടെ ക്രേസ് വാഹനങ്ങളായിരുന്നു. മറ്റു പെൺകുട്ടികൾ പാവകളുമായി കളിക്കുമ്പോൾ ദീപ്തയ്ക്ക് ഇഷ്ടം റിമോട്ട് കാറുകളായിരുന്നു. വലിയ ആഗ്രഹവും സ്വപ്ന കാറായ ലംബോർഗിനിയെ അടുത്തു കാണുക അല്ലെങ്കിൽ അതിലൊന്ന് കയറുക എന്നാതായിരുന്നു. അതെന്തായാലും സാധിച്ചു. എന്തായാലും അച്ഛൻ തന്റെ ആഗ്രഹം മനസറിഞ്ഞു സാധിച്ചു സാധിച്ചതിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലെന്ന് ദീപ്തയും പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉപയോഗിച്ചിരുന്ന കാറായിരുന്നു ഈ ലംബോർഗിനി ഗലാർഡോ സ്പൈഡർ. കോലി വിറ്റ വാഹനമാണ് ഇപ്പോൾ കേരളത്തിലെത്തിയത്. അതിൽ തന്നെ കയറാനുള്ള ഭാഗ്യം കൈവന്നതിൽ സന്തോഷമുണ്ടെന്നും പക്രു പറയുന്നു. ലംബോർഗിനിയുടെ വിശേഷം കൂടാതെ പക്രുവിന്റെ ഡ്രൈവിങ് വിശേഷവും താരം പങ്കുവയ്ക്കുന്നുണ്ട്. വിഡിയോ കാണാം.