ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട യുവസംവിധായിക നയന സൂര്യന്, മരണത്തിന് ഒരാഴ്ച മുന്‍പ് മര്‍ദനമേറ്റിരുന്നതായും ഫോണിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായും സുഹൃത്തിന്റെ മൊഴി. നയനയുടെ ദുരൂഹമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു മുന്നിലാണ് നിര്‍ണായകവും ഞെട്ടിക്കുന്നതുമായ ഈ മൊഴി. മര്‍ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടത്രേ.
അന്വേഷണപരിധിയില്‍ വരാന്‍ സാധ്യതയില്ലാതിരുന്ന ഈ അജ്ഞാതസുഹൃത്ത് ക്രൈംബ്രാഞ്ചിനോട് അങ്ങോട്ടാവശ്യപ്പെട്ടാണ് മൊഴിനല്‍കാന്‍ തയാറായതത്രേ.
ഒരു ദിവസം നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ പാട് ഈ സുഹൃത്ത് കണ്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ നയന ഒഴിഞ്ഞുമാറിയെങ്കിലും തന്നെ ഒരാള്‍ മര്‍ദിച്ചതാണെന്ന് അടുത്ത ദിവസം വെളിപ്പെടുത്തി. മര്‍ദിച്ചയാളുടെ പേരും പറഞ്ഞു. ക്രൂരമായി മര്‍ദനമേറ്റതിന്റെ അവശതയിലായിരുന്നു അപ്പോഴും നയന.