ലൈംഗിക പീഡനക്കേസിൽ വ്യവസായിയും നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യന്‍ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് മാർട്ടിനെ അറസ്റ്റ് ചെയ്തത്.
സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി 2000 മുതൽ ഉള്ള കാലഘട്ടത്തിൽ വയനാട്, മുംബൈ, തൃശൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നും 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നുമാണ് യുവതിയുടെ പരാതി.
യുവതി പൊലീസിൽ പരാതി നൽകുമെന്നു വന്നതോടെ ഏഴു പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹർജി നൽകി മാർട്ടിൻ മുൻകൂർ ജാമ്യം നേടിയിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. കേസെടുത്ത് അന്വേഷണം ആരംഭിക്കവേ പ്രതി മാർട്ടിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം അനുവദിച്ച കോടതി നാലു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകാൻ നിർദേശം നൽകി. അതേസമയം യുവതിയുടെ പീഡനപരാതി വ്യാജമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.