മലയാള സിനിമയുടെ യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ, ഇത്ര കാലത്തെ അഭിനയ ജീവിതത്തിൽ തനിക്കു മറക്കാനാകാത്ത, മനസ്സില്‍ നിന്നു മായാത്ത കഥാപാത്രത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുന്നു താരം. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘താങ്ക് യു’ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചാണ് താരം പറഞ്ഞത്. കുറേനാള്‍ ആ കഥാപാത്രം തന്നെ വേട്ടയാടിയിരുന്നുവെന്നും ആ ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നു തോന്നിയെന്നും താരം പറയുന്നു. താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളെ സ്കൂള്‍ ബസ് ഡ്രൈവര്‍ ഉപദ്രവിക്കുകയും മകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന രംഗമുണ്ടായിരുന്നു ചിത്രത്തില്‍. മകളുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവരുന്ന രംഗം വല്ലാതെ വേദനിപ്പിച്ചു. താനും ഒരച്ഛനായതിനാലാവാം, ആ സീന്‍ ചെയ്യേണ്ടിയിരുന്നില്ല എന്നു ഇപ്പോള്‍ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.