നടി ആക്രമിക്കപ്പെട്ട കേസിൽ, അന്ന് മുതൽ ഈ നിമിഷം വരെ അതിജീവിതയ്ക്കൊപ്പമാണെന്നും അതിജീവിതയ്ക്ക് നീതി കിട്ടുമെന്നാണ് തന്റെ വിശ്വാസമെന്നും നടൻ സന്തോഷ് പണ്ഡിറ്റ്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് –
പണ്ഡിറ്റിന്റെ നിലപാട്..
പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വർഷം കഴിയുന്നു. അന്ന് മുതൽ ഈ നിമിഷം വരെ നടിയോടോപ്പോം, അവർക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാൻ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു.
ഈ കാലയളവിൽ അവരോടൊപ്പം നിന്നിരുന്ന പല നടി-നടന്മാർ കൂറുമാറി, സാക്ഷികൾ ഒരുപാട് കൂറുമാറി, ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടർ വരെ രാജിവച്ച് പോവുക ആണ്.. കഷ്ടം ... നടി- നടന്മാർ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല. ആരും അവർക്കെതിരെ പ്രതികരിച്ചില്ല.
രാഷ്ട്രീയക്കാരേക്കാൾ കഷ്ടമാണ് സിനിമാക്കാർ. കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകയ്ക്കു നീതി കിട്ടുവാൻ അവർ എന്ത് ചെയ്തു ? ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ. എന്നാൽ അസൂയയും കുശുമ്പും മത്സരവും ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.
ചിലർ പ്രഹസനങ്ങൾ നടത്തി ഈയ്യിടെ മുതലക്കണ്ണീർ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു . (ചിലർ അതിജീവിതയുടെ കൂടെ, ചിലർ വേട്ടക്കാരന് വേണ്ടി പ്രാർത്ഥിച്ച് കൂടെ , ചിലർ പൾസർ സുനിക്കൊപ്പം. അവന്റെ കൂടെയും ?....)
(വാൽക്കഷ്ണം .. അതിജീവിതയെന്നു മറ്റുള്ളവർ പറഞ്ഞു.... എന്നാൽ താൻ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വർഷം കൊണ്ട് തെളിയിച്ചു.... Good , great..)