പുഞ്ചിരിച്ചല്ലാതെ ആ മുഖം മലയാളി കണ്ടിട്ടില്ല. അത്രമേൽ പ്രസന്നതയോടെയും നിഷ്ക്കളങ്കതയോടെയുമാണ് കെഎസ് ചിത്രയെന്ന ഗാനാസ്വാദകർക്കു മുന്നിലെത്തുന്നത്. പക്ഷേ എല്ലാ സൗഭാഗ്യങ്ങൾക്കും നടുവിൽ നിൽക്കേ തന്നെ വിധി ഒരിക്കൽ ചിത്രയെ കരയിച്ചു. മകൾ നന്ദനയെന്ന സൗഭാഗ്യത്തെ ചിത്രയിൽ നിന്നും വിധി പറിച്ചെടുത്തപ്പോൾ മലയാളിയും ഒപ്പം കരഞ്ഞു, നൊമ്പരപ്പെട്ടു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ 2011ൽ ചിത്രയുടെ കരളും പറിച്ച് നന്ദന പോയി. ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്. മകളുടെ എല്ലാം ജന്മദിനത്തിലും തനിക്കേറ്റവും പ്രിയപ്പെട്ട ഓർമ്മകളെ ചിത്ര തിരികെ വിളിക്കാറുണ്ട്. ഇപ്പോഴിതാ നന്ദനയുടെ പിറന്നാള്‍ ദിനത്തിൽ ഹൃദയസ്പര്‍ശിയായ വാക്കുകൾ പങ്കുവയ്ക്കുകയാണ് ചിത്രം. മകൾക്കൊപ്പമുള്ള ജീവന്‍തുടിക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ചിത്രയുടെ കുറിപ്പ്.
നിന്റെ ഓർമ ഞങ്ങൾക്കു നിധിയാണ്. വാക്കുകൾക്കുമപ്പുറം നീ സ്നേഹിക്കപ്പെടുന്നു. നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്നു പറയാൻ പറ്റുന്നില്ല. പിറന്നാളുമ്മകൾ നന്ദനാ’ എന്നാണ് കെ.എസ്.ചിത്ര കുറിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ആ വലിയ സന്തോഷത്തെ നിർദാക്ഷിണ്യം വിധി തിരികെ എടുക്കുകയായിരുന്നു. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയുടെ ആഴം മുൻപ് വനിതയുടെ അഭിമുഖങ്ങളിലുൾപ്പെടെ ചിത്ര വെളിപ്പെടുത്തിയിട്ടുമുണ്ട്.