ഫാഷൻ സങ്കൽപ്പങ്ങളുടെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകുന്ന ന്യൂജനറേഷൻ ഇപ്പോൾ കണ്ണുവച്ചിരിക്കുന്നത് നമ്മുടെ ഖാദിയിലാണ്. പൈതൃകവും സംസ്ക്കാരവും വിളിച്ചോതുന്ന ഖാദി വസ്ത്രങ്ങൾ മുതിർന്നവരുടെ മാത്രമല്ല, മറിച്ച് എല്ലാ ജനറേഷന്റെയും ഇഷ്ട വസ്ത്രമായിരിക്കുകയാണ്. വേറിട്ട ഡിസൈനിലും വ്യത്യസ്ത അഴകളവുകളിലുമുള്ള ഖാദി വസ്ത്രങ്ങൾ ഇപ്പോഴിതാ ഓണ വിപണി കൈയ്യടക്കാനും എത്തുകയാണ്.
പ്രൗഢഗംഭീരമായ വേദിയെയും സദസിനെയും സാക്ഷിയാക്കി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഖാദി ഫാഷൻ ഷോ ഈ തനത് വസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ മുൻധാരണകളെ മാറ്റിയെഴുതുന്നതായിരുന്നു. സാരി, ചുരിദാർ, പർദ്ദ, കുർത്ത, പൈജാമ, ഫ്രോക്ക്, ഗൗൺ എന്നു വേണ്ട ഇഷ്ട വസ്ത്രങ്ങളിലെല്ലാം ഖാദി ടച്ച് ഉണ്ടാകുമെന്നതാണ് ശ്രദ്ധേയം. അബ്സ്ട്രാക്റ്റ് റൗണ്ട്, പർദ്ദാ റൗണ്ട്, കിഡ്സ് റൗണ്ട്, സാരി റൗണ്ട്, സഖാവ് ഷർട്ട് റൗണ്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അൺപതോളം മോഡലുകളാണ് റാമ്പിൽ അണിനിരന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഏവരുടെയും ഹൃദയം കവർന്ന പെൺകുട്ടി ഹനാനും ഫാഷൻ ഷോയിലെ സർപ്രൈസ് സാന്നിദ്ധ്യമായി മാറി.
തിരുവനന്തപുരം കിൻഫ്രയിലെ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളും അധ്യാപകരുമാണ് ഖാദിക്ക് ന്യൂജെൻ മുഖം നൽകിയിരിക്കുന്നത്. ഷോയിലെ ഹൈലൈറ്റും ഷോ സ്റ്റോപ്പറുമായി മാറിയ ഹനാന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് രശ്മി പദ്മ, അമാലി ഡെ പോൾ എന്നിവരാണ്. ഖാദി ബോർഡുമായി സഹകരിച്ചാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.
ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.
6.
7.
8.
9.
10.
11.
12.
13.
14.
15.
16.
17.