അഴകിന്റെ വേദിയിൽ മിന്നുംതാരമായി കോട്ടയത്തിന്റെ ലിസ് ജയ്മോന്‍ ജേക്കബ്. ഫാഷൻ–ഗ്ലാമർ പ്രേമികൾ ഉറ്റുനോക്കിയ മിസ് കേരള വേദിയിൽ 23 സുന്ദരിമാരെ പിന്തള്ളിയാണ് ലിസ് അഴകിന്റെ കിരീടം ചൂടിയത്. കൊച്ചിയില്‍ നടന്ന മത്സരത്തിൽ ഗുരുവായൂര്‍ സ്വദേശിനി ശാഭവിയാണ് ഫസ്റ്റ് റണ്ണറപ്പ് .
ബുദ്ധിയും സൗന്ദര്യവും മികവിന്റെ അളവുകോലായി മാറിയ വേദിയിൽ കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. റാംപ് വോക്കിൽ മിന്നിത്തിളങ്ങിയും ചോദ്യങ്ങൾക്ക് ഹൃദ്യമായി മറുപടി നൽകിയും ലിസ് വേദിയുടെ ഇഷ്ടം പിടിച്ചുപറ്റി. മികച്ച ആമുഖത്തോടെ തന്നെ സദസ്സിന് പരിചയപ്പെടുത്തി വേദിയില്‍ നിറഞ്ഞ ലിസ് മല്‍സരത്തിന്റെ എല്ലാ റൗണ്ടുകളിലും മികവ് നിലനിര്‍ത്തി. വിജയം അപ്രതീക്ഷിതമായിരുന്നെന്ന് ലിസ് പ്രതികരിച്ചു.
ഗുരുവായൂര്‍ സ്വദേശി ശാംഭവി ഫസ്റ്റ് റണ്ണര്‍ അപ്പും എറണാകുളം സ്വദേശി നിമ്മി കെ പോള്‍ സെക്കന്‍റ് റണ്ണറ്‍ അപ്പുമായി. ഡോക്ടര്‍ അന്ന മാര്‍ട്ടിന്‍ മിസ് ബ്യൂട്ടഫുള്‍ ഐസായും, സായൂജ്യ സദാന്ദന്‍ മിസ് ബ്യൂട്ടിഫുള്‍ സ്മൈലായും, അമൃത സുരേഷ് മിസ് ബ്യൂട്ടിഫുള്‍ മിസ് ഫോട്ടോജെനിക്കായും തിരഞ്ഞെടുക്കപ്പെട്ടു. ഇംപ്രസാരിയോ സംഘടിപ്പിച്ച മത്സരത്തിന് സിനിമാ താരം സിജോയ് വര്‍ഗീസ്, സംവിധായകന്‍ ജിബു ജേക്കബ് തുടങ്ങിയവരാണ് വിധി നിര്‍ണയിച്ചത്.