ഞായറാഴ്ച നടന്ന വിശ്വസുന്ദരി മത്സരത്തില്‍ കിരീടം നേടിയില്ലെങ്കിലും ലോകം ശ്രദ്ധിച്ചത് ഈ സുന്ദരിയെ. സൗന്ദര്യവേദിയിലെ ചരിത്ര മുഹൂർത്തത്തിലേക്കാണ് 27 വയസ്സുകാരിയായ ആഞ്ചല പോണ്‍സ നടന്നുകയറിയത്. സ്പെയിനിനെ പ്രതിനിധീകരിച്ച് വേദിയിലെത്തിയ ആഞ്ചല വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ ട്രാന്‍സ്ജെന്‍ഡറാണ്.
"ഈ നേട്ടം നിങ്ങള്‍ക്കുള്ളതാണ്, ആരുടെയും ശ്രദ്ധയിൽപെടാത്തവർക്കായി, ശബ്ദമില്ലാത്തവർക്കായി, നമ്മെ ബഹുമാനിക്കുകയും സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഒരു ലോകം നാമർഹിക്കുന്നുണ്ട്. ഇന്നവിടെ ഞാൻ എത്തിനിൽക്കുന്നു. അഭിമാനപൂർവം എന്റെ രാജ്യത്തെയും സ്ത്രീകളെയും മനുഷ്യാവകാശത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട്."- മത്സരശേഷം ആഞ്ചല ഇൻസ്റ്റാഗ്രാമില്‍ കുറിച്ചതിങ്ങനെ.
ഫ്ലാമെങോ എന്ന നൃത്തരൂപവും ആഞ്ചല സൗന്ദര്യവേദിയിൽ അവതരിപ്പിച്ചിരുന്നു. ഈ വസ്ത്രം ധരിച്ച് പെര്‍ഫോം ചെയ്യുന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും അവള്‍ പറയുന്നു. എപ്പോൾ എന്തു ചെയ്യാനാണോ നിങ്ങൾക്ക് ആഗ്രഹം അപ്പോൾ അതു ചെയ്യലാണ് തന്റെ ഫെമിനിസമെന്നും ഈ സുന്ദരി പറയുന്നു. 'എ വാക്ക് ടു റിമംബര്‍. എ ഹിസ്റ്റോറിക് നൈറ്റ് ഫോര്‍ മിസ് യൂണിവേഴ്സ്' എന്നാണ് പോൺസെ വേദിയിലെത്തുന്ന വിഡിയോക്കൊപ്പം മിസ് യൂണിവേഴ്സ് മത്സരത്തിന്റെ സംഘാടകർ കുറിച്ചത്.
1.
2.
3.