രാജിനി ചാണ്ടിയുടെ ഫൊട്ടോഷൂട്ട് കണ്ട് തെറിയഭിഷേകവും പരിഹാസ വര്‍ഷവും നടത്തുന്നവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലത്ത് ഇങ്ങനെയൊക്കെയേ സംഭവിക്കൂവെന്ന് ഡോ.നെല്‍സണ്‍ കുറിക്കുന്നു. തനിക്ക് കംഫര്‍ട്ടബിളും ഇഷ്ടമുള്ളതുമായ കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുന്ന രാജിനി ചാണ്ടിയോട് അസൂസയയാണ് തോന്നുന്നതെന്നും ഡോ. നെല്‍സണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
അഭിനേത്രി രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണുന്നത് ഒരു വാർത്തയിലൂടെയാണ്.
ആദ്യം തോന്നിയത് അസൂയയാണ്. തനിക്ക് കംഫർട്ടബിളാണെന്ന് തോന്നുന്ന, ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതോർത്ത്.
അതിനു താഴോട്ടുള്ള കമന്റ്സ് വായിച്ചപ്പൊ ഒരു മറ്റുള്ളവരുടെ ാര്യത്തിൽ തലയിടാനും അവരുടെ സ്വസ്ഥതയും സന്തോഷവും നശിപ്പിക്കാനും ഒരുളു്പുമില്ലാത്ത മലയാളിയുടെ തനിനിറവും കണ്ടു.
" ഓട്ടോറിക്ഷ എത്ര പണിത് പെയിന്റടിച്ചാലും ബെൻസാവുമോ "
" ഇതിന്റെയൊക്കെ മക്കളെ പറഞ്ഞാ മതി. അവർ ഇതൊന്നും കാണുന്നില്ലേ "
" ഈ പരട്ട തള്ള ചത്തില്ലേ? "
" എഴീച്ച് പോ കിളവീ "
എന്ന് തുടങ്ങി സഭ്യതയുടെ അതിർ വരമ്പുകളുടെയൊക്കെ ഒരുപാട് താഴെക്കിടക്കുന്ന, അവരുടെ ശരീരത്തെക്കുറിച്ച് അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകൾ വരെക്കാണാം.
അതിപ്പൊ അങ്ങനെയാണല്ലോ.
ആണുങ്ങൾക്ക് നര കയറിയാൽ അത് സാൾട്ട് ആൻഡ് പെപ്പറും പെണ്ണുങ്ങൾക്കാണെങ്കിൽ അമ്മച്ചി ലുക്കുമാവുന്ന കാലത്ത് അത് പ്രതീക്ഷിക്കണമല്ലോ.
പുരുഷ നടന്മാരുടെ മേക് ഓവറുകളെ ആഘോഷിക്കുന്ന മലയാളി തന്നെയാണ് ഈ തോന്ന്യാസത്തിനു നിൽക്കുന്നതെന്നുള്ളത് വിരോധാഭാസം.
അല്ല, ഇതിനിടയ്ക്ക് മക്കളെ അന്വേഷിക്കുന്നതെന്താണെന്ന് മനസിലാവുന്നില്ല. ഓ ആ ചേട്ടൻ മറ്റേ ടീമായിരിക്കും. " ന സ്ത്രീ സ്വാതന്ത്ര്യമർഹതി ".
അതനുസരിച്ച് സോഷ്യൽ മീഡിയയിൽ കമന്റിടുന്ന ടീംസുണ്ട്. പിള്ളേരുടെയാ ഫോട്ടോഷൂട്ടെങ്കിൽ അവൻ അപ്പനെയും അമ്മയെയും അന്വേഷിക്കും. യൗവനത്തിൽ കെട്ടിച്ച് വിടത്തതിന്റെയാന്നോ കെട്ടിയോന്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാന്നോ ആയിരിക്കും കമന്റ്.
ആഹ. . .എത്ര കൃത്യമായിട്ട് ഫോളോ ചെയ്യുന്നു സംസ്കാരം.
അവർ അത്തരം കമന്റുകൾക്ക് നൽകിയ മറുപടിയാണെനിക്ക് ഇഷ്ടപ്പെട്ടത്.
" എന്നെ നന്നാക്കാൻ വരേണ്ട " എന്ന്. . .അല്ലാതെപിന്നെ. പോയി പണി നോക്കാൻ പറയണം ന്ന്.
ചിത്രങ്ങളെടുത്തത് ആതിരയാണ്. Athira Joy