യമണ്ടനൊരു ഹിറ്റും സമ്മാനിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക തിരികെയെത്തിരിക്കുകയാണ്. കോളിവുഡും കടന്ന് ബോളിവുഡ് വരെ ചെന്നെത്തി വിജയക്കൊടി പാറിച്ച ഈ യുവരാജകുമാരൻ വനിതയോട് മനസു തുറക്കുകയാണ്. വനിത മേയ് ആദ്യ ലക്കത്തിലെ ദുൽഖറുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗം.
ആ ഇമേജ് ബ്രേക്ക് ചെയ്യാനൊന്നും ഞാൻ നോക്കിയില്ല. പകരം വാപ്പച്ചിയുമായുള്ള താരതമ്യമുണ്ടാക്കുന്ന എല്ലാ സാഹ ചര്യത്തിൽ നിന്നും ഞാൻ മാറി നിന്നു. ആ താരതമ്യം വലിയ ഭാരമല്ലേ, പേടിയില്ലേ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. സത്യത്തില്‍ ‘മമ്മുക്കയുടെ മകന്’ എന്ന ഇമേജ് എന്നെയും േപടിപ്പിച്ചിട്ടുണ്ട്. നമ്മൾ എന്തു ചെയ്യാനാണ്? എനിക്കു വിജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിനായി ആ ഇമേജിൽ നിന്ന് ഞാൻ ഒാടി ഒളിക്കുകയായിരുന്നു.
ഏതു പശ്ചാത്തലത്തിൽ നിന്നു വന്നാലും ഇവിടെ നില നിൽക്കുകയെന്നത് നമ്മുടെ കയ്യിലുള്ള കാര്യമല്ല. പത്തു വര്‍ഷത്തെ പ്ലാനും കണക്കുകൂട്ടി സിനിമയിൽ മുന്നോട്ടുപോകാൻ പറ്റുമെന്ന് എനിക്കു തോന്നിയിട്ടില്ല. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ നിന്നു ഞാന്‍ പഠിച്ച ഒരു വലിയ കാര്യമുണ്ട്, ‘സിനിമ നല്ലതാണെങ്കിൽ അതു വർക്കൗട്ട് ആകും. സിനിമയുടെ മറ്റ് മേഖലകളിലേക്കും കടക്കണമെന്ന് ആഗ്രഹമുണ്ട്. ഈ വർഷം ഉറപ്പായും സിനിമ നിർമിക്കും. ഒന്നോ രണ്ടോ സി നിമ പ്രതീക്ഷിക്കാം. നല്ല സിനിമയോടുള്ള ആഗ്രഹം കൊണ്ടാണ് സിനിമ നിർമിക്കുന്നത്. നിർമാതാവില്ലാത്തതു കൊണ്ട് നല്ല പ്രൊജക്ടുകൾ നഷ്ടപ്പെടുന്നുണ്ട്. അത്തരം സിനിമകളിൽ എന്റെതായ രീതിയിൽ ഭാഗമാകണമെന്നുണ്ട്.
ദുൽഖർ സൽമാൻ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഭിമുഖം ഈ ലക്കം വനിതയിൽ