Wednesday 24 August 2022 04:33 PM IST

‘പ്രായം കഴിഞ്ഞു പോയാൽ എന്നെയാരും കെട്ടാൻ വന്നില്ലെങ്കിലോ?’: ഈ ചിന്തയും വച്ച് കല്യാണം കഴിക്കാൻ നിൽക്കേണ്ട

Roopa Thayabji

Sub Editor

wedding-concepts-8+

സോഫ്റ്റ്‌വെയർ എൻജിനീയറായ മഞ്ജു ആദ്യത്തെ കുട്ടി പിറന്ന ശേഷം ജോലി രാജി വച്ചു. രണ്ടാമത്തെ കുട്ടി കൂടിയായതോടെ പൂർണമായും മക്കളുടെ കാര്യത്തിൽ മാത്രമായി ശ്രദ്ധ. ലക്ഷങ്ങൾ ശമ്പളമുള്ള ഭർത്താവിന്റെ വരുമാനത്തിൽ ആഡംബരപൂർവം ജീവിച്ച മഞ്ജുവിനെ സുഹൃ ത്തുക്കൾ പോലും അൽപം അസൂയയോടെ നോക്കിയിട്ടുണ്ട്. അത്ര മാതൃകാ ദമ്പതികളായിരുന്നു ഇരുവരും.

അതിനിടെ ഉണ്ടായ അപകടം മഞ്ജുവിന്റെ ജീവിതത്തെ ഉലച്ചു. കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അ ബോധാവസ്ഥയിലായ ഭർത്താവ് ഐസിയുവിൽ. ഭർത്താവിന്റെ എടിഎമ്മും ക്രെഡിറ്റ് കാർഡും കയ്യിലുണ്ട്. പക്ഷേ, പിൻ നമ്പർ അറിയില്ല. ബില്ലടയ്ക്കാൻ പോയിട്ട് ആശുപത്രിയിലേക്കുള്ള യാത്രാചെലവിനു പോലും 100 രൂപ കയ്യിലില്ല. ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കും ചെക്ക് ബുക്കുമൊക്കെ പലവട്ടം തിരഞ്ഞിട്ടും കിട്ടിയില്ല. ആ ദിവസങ്ങൾ ഒരുവിധം കടന്നു പോയെങ്കിലും പ്രശ്നങ്ങൾ പിന്നെയും തുടർന്നു.

ആശുപത്രിയിലെത്തി ഒരു മാസം കഴിഞ്ഞിട്ടും ഭർത്താവിന് പൂർണമായ ഓർമശക്തി തിരിച്ചുകിട്ടിയില്ല. ബിസിനസ് ആവശ്യത്തിന് അദ്ദേഹം പണം കടം വാങ്ങിയവർ ഓരോരുത്തരായി രംഗത്തെത്തി. മാനസികനില തെറ്റിയ മഞ്ജുവിനെ രക്ഷിതാക്കളാണ് മനോരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചത്.

‘മാതൃകാ’ദമ്പതികളായ മഞ്ജുവിന്റെയും ഭർത്താവിന്റെയും ജീവിതത്തിലെ വില്ലൻ ആരാണെന്നോ?. സാമ്പത്തിക കാര്യങ്ങളിൽ ഭാര്യയെ ഇടപെടുത്തേണ്ട കാര്യമില്ല എന്ന ഭർത്താവിന്റെ ‘ഈഗോ.’ വിവാഹജീവിതത്തിൽ ഭാര്യയും ഭർത്താവും തുല്യരാണ് എന്നാണ് വയ്പ്. പക്ഷേ, പല കാര്യങ്ങളിലും പങ്കാളിയെ തനിക്കൊപ്പം കാണാൻ പ ലരും തയാറാകില്ല.

വിവാഹത്തിനു ചേർച്ചകൾ നോക്കുന്നതു നല്ലതു ത ന്നെ. അതിനു മുൻപ് അവനവന്റെ ഉള്ളിലേക്കും ഒന്ന് നോക്കണം. വിവാഹം കഴിക്കാൻ എന്താണ് എന്റെ യോഗ്യത?

ആ ചോദ്യത്തിനു പാസ് മാർക് കിട്ടാൻ ഇനി പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്യാം. മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ തയാറാക്കിയ ഈ സ്കോർ കാർഡ് ‘വിവാഹമേ വേണ്ട’ എന്നു തീരുമാനിച്ചവർക്കും പ്രയോജനം ചെയ്യും. നിങ്ങളുടെ തീരുമാനം ശരിയാണോ എന്ന് അറിയാ‌മല്ലോ.

വെയ്റ്റേജ് 20– എന്തിനാണു വിവാഹം?

കെട്ടുപ്രായം തികഞ്ഞതോടെ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ വയ്യാതെ കല്യാണമങ്ങു കഴിച്ചു. വിവാഹത്തെ കുറിച്ചു ചോദിച്ചാൽ പലരുടെയും ഉത്തരം ഇതാകും. എന്നാൽ വീട്ടുകാരല്ല, നമ്മളാണ് തീരുമാനിക്കേണ്ടത് വിവാഹം കഴിക്കണോ എന്ന്. വിവാഹം കഴിക്കാൻ കാരണമെന്ത് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ട് മതി കല്യാണം.

ഏകാന്തത അവസാനിപ്പിക്കാമെന്ന് കരുതിയാണ് ക ല്യാണം കഴിക്കുന്നതെങ്കിൽ തെറ്റി. വിവാഹം നിങ്ങളുടെ ഏകാന്തത അവസാനിപ്പിക്കണമെന്നില്ല. ‘വിവാഹപ്രായം കഴിയും മുൻപ് വിവാഹം കഴിക്കണമല്ലോ, അല്ലെങ്കി ൽ എന്നെയാരും കെട്ടാൻ വന്നില്ലെങ്കിലോ’ എന്നു ചിന്തിച്ചും വിവാഹത്തിനു മുതിരരുത്. ഭാര്യവീട്ടിൽ നിന്നു കിട്ടുന്ന സ്ത്രീധനം വാങ്ങിെയടുത്ത് ജീവിതമൊന്നു ‘സ്റ്റേബിൾ’ ആക്കാമെന്ന ചിന്തയും വേണ്ട.

സെക്സിൽ അതുവരെ അറിഞ്ഞുവച്ചതെല്ലാം പരീക്ഷിച്ചു നോക്കാനായി വിവാഹം കഴിക്കുന്നവരുമുണ്ട്. ലൈംഗികതയും സന്താനോത്പാദനവും മാത്രം ലക്ഷ്യം വച്ചുള്ള വിവാഹവും നെഗറ്റീവ് മാർക്കാകും നൽകുക.

ജീവിതം പങ്കുവയ്ക്കാനായി ഒരു പങ്കാളിയെ ഒപ്പം കൂട്ടുന്നു എന്നതാണ് ഏറ്റവും കൂടുതൽ മാർക്ക് തരുന്ന ഉത്തരം. രക്ഷിതാക്കളോടും സുഹൃത്തുക്കളോടും ‘ഷെയർ’ ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ടാകും. ആ പരിധിക ൾക്കെല്ലാമപ്പുറം മനസ്സ് പങ്കുവയ്ക്കാനും പരസ്പരം പിന്തുണയ്ക്കാനും ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കൂട്ട്. അത്തരത്തിലൊന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ വിവാഹത്തെ കുറിച്ച് വസ്തുനിഷ്ഠമായി ചിന്തിച്ചു എന്നർഥം.

രൂപാ ദയാബ്ജി

വിവരങ്ങൾക്കു കടപ്പാട് : ഡോ. അരുൺ ബി. നായർ

പ്രഫസർ, മാനസികാരോഗ്യ വിഭാഗം,

ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.