‘തമിഴിൽ നിന്നാണ് തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, അല്ലെങ്കിൽ ഒരു പുതിയ സ്വപ്നം ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടിട്ടുള്ള അറിവേയുള്ളൂ. സിനിമയുടെ പൂജ കഴിഞ്ഞു, ഫൊട്ടോഷൂട്ട് കഴിഞ്ഞു. അതിനുശേഷമാണ് റിയൽ ലൈഫിൽ ഞാൻ അത് എക്സ്പീരിയൻസ് ചെയ്തത്.
പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസി’– ശ്രുതി രജനീകാന്ത് പറയുന്നു. സിനിമയിലെ ചൂഷണത്തിന്റെകഥകൾ എത്രയോ നമ്മൾ കേട്ടിട്ടുണ്ട്. തിരശീലയും ലൈം ലൈറ്റും കടന്നു ചെന്നാൽ ചതിയുടെയും കണ്ണീരിന്റെയും ഒരായിരം കഥകൾ പറയാനുണ്ടാകും പല കലാകാരൻമാർക്കും. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരം ശ്രുതി രജനീകാന്തിനും പറയാനുണ്ട് അത്തരമൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ചക്കപ്പഴം എന്ന എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയയായ ശ്രുതിക്ക് മോശം അനുഭവം ഉണ്ടായത് തമിഴ് സിനിമ മേഖലയിൽ നിന്നാണ്. വനിത ഓൺലൈന്റെ ചാറ്റ്ഷോയായ അയാം ദി ആൻസറിൽ സംസാരിക്കുകയായിരുന്നു താരം. ശ്രുതി അതിഥിയായെത്തുന്ന അയാം ദി ആൻസർ ഉടൻ പുറത്തിറങ്ങും.