സ്ത്രീധന പീഡനത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ. ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്‌സിയ ആത്മഹത്യ ചെയ്തത്.
ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
മൊഫ്സിയയുടെ ആത്മഹത്യ കുറിപ്പിലെ വരികൾ:
പപ്പാ... ചാച്ചാ... സോറി, എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല, പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാന്‍ ഈ ലോകത്ത് ആരെക്കാളും സ്നേഹിച്ചയാൾ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. പപ്പ, സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും.
–––––––––––
ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കുമെന്ന് അറിയില്ല, അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും. മാനസിക പ്രശ്നം എന്നു പറയും. ഇനി എനിക്ക് ഇത് കേട്ട് നിൽക്കാൻ വയ്യ....
സിഐക്ക് എതിരെ നടപടി എടുക്കണം, സുഹൈൽ മദർ ആൻഡ് ഫാദർ ക്രിമിനൽസാണ്. ശിക്ഷ കൊടുക്കണം...
––––––––
ഞാൻ അവനെ അത്രമേൽ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കറിയാവുന്ന കാര്യമാണത്, നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ഞാൻ നിങ്ങളെ സ്നേഹിക്കാൻ പാടില്ലായിരുന്നു...
കുറിപ്പിലെ വരികൾ ഇങ്ങനെ...