Tuesday 15 September 2020 02:52 PM IST : By സ്വന്തം ലേഖകൻ

‘എത്ര സിൻസിയറായിട്ട് സ്നേഹിച്ചതാ ഞാൻ... മരിക്കുമെന്ന് പറഞ്ഞിട്ടും വിളിച്ചില്ല’; മരണത്തിനു മുമ്പ് അർച്ചന പറഞ്ഞ വാക്കുകൾ

archana

കണ്ണിൽച്ചോരയില്ലാത്ത പ്രണയ വഞ്ചനയ്ക്ക് മരണം കൊണ്ട് മറുപടി പറഞ്ഞ റംസിയുടെ വാർത്ത ഇപ്പോഴും സോഷ്യല്‍ മീഡിയയെ കരയിക്കുകയാണ്. റംസിയുടെ ആത്മഹത്യ വാർത്ത കേട്ട് പകച്ചു നിൽക്കുമ്പോഴാണ് സമാനമായ സംഭവം ആലപ്പുഴയിലും റിപ്പോർട്ട് ചെയ്യുന്നത്. കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അർച്ചനയാണ് നൊമ്പരമാകുന്നത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിനിയായ അർച്ചനെ വീട്ടിലെ കിടപ്പു മുറിയിലാണ് ആത്മഹത്യ ചെയ്തത്.

പ്രണയ നൈരാശ്യത്തിനൊടുവിൽ മനംനൊന്ത് തന്നെയാണ് അർച്ചനയും ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും ഇപ്പോൾ പുറത്തു വരികയാണ്. അർച്ചനയുടെ കൂട്ടുകാരിൽ ഒരാൾക്ക് അയച്ചു കൊടുത്ത ശബ്ദ സന്ദേശത്തിലാണ് താൻ കഴിക്കാനായി ഒതളങ്ങ അലമാരയിൽ സൂക്ഷിച്ചിരുന്നെന്നും ആരോ അത് മാറ്റി വച്ചെന്നും വെളുപ്പെടുത്തുന്നത്.

ഉറക്കം വരുന്നില്ലടാ...ഞാൻ അയാൾക്ക് മെസേജ് അയച്ചിട്ടുണ്ട്. അതിന് വല്ല റിപ്ലൈയും തന്നാലോ. നിലനിൽപ്പുണ്ടായിരുന്നത് പഠിത്തത്തിൽ മാത്രമായിരുന്നു. ഇപ്പോൾ പഠിക്കാൻ കഴിയുന്നില്ല. ഒന്നുമില്ലാത്ത അവസ്ഥയിലാണ്് ഞാൻ. എത്ര സിൻസിയറായി ഞാൻ സ്നേഹിച്ചതാ... എന്നെ ചതിച്ചപ്പോ എനിക്ക് നല്ല ദേഷ്യം ഉണ്ട്. എനിക്ക് പകരം വീട്ടാനൊന്നും പറ്റത്തില്ല. പിന്നെ എന്നെ ചതിച്ച് മറ്റൊരാളെ തേടിപ്പോയി. ആ കൊച്ചിനെ വിളിച്ച് ഇതൊന്നും പറയാനൊന്നും പോണില്ല. ആ കൊച്ച് എന്ത് പിഴച്ചു. ആ പെണ്ണിനെ വിളിച്ചു പറഞ്ഞ് വിവാഹം മുടക്കാനൊന്നും എനിക്ക് പറ്റത്തില്ല. ഞാനാ ടൈപ്പുമല്ല. അങ്ങനത്തെ മനസുമല്ല എനിക്ക്. അല്ലെങ്കിലും ആ കൊച്ച് എന്തു ചെയ്തിട്ടാണ്. അയാള്‍ ജീവിക്കട്ടെ. അയാള‍ുടെ ലൈഫ് സക്സസാകുകയാണേൽ ആകട്ടെ. എനിക്ക് ഉറപ്പാണ്. അത് സക്സസാകാൻ പോകുന്നില്ലെന്ന്. ഞാൻ തെറ്റ് ചെയ്തില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്.

'ഞാന്‍ ഒന്നും ചെയ്യില്ലെന്ന് നല്ല വിശ്വാസമാണ് അയാള്‍ക്ക്‌. എല്ലാം ശരിയാക്കി വച്ചപ്പോഴാണ് അച്ഛൻ ആശുപത്രിയിലായത്. പിന്നെ അമ്മ വീട്ടിലായിപ്പോയി. ഞാനിവിടെ ഒരു ഒതളങ്ങ എടുത്ത് വച്ചിരുന്നു. വീട്ടിലെത്തി നോക്കിയപ്പോൾ ഒതളങ്ങ കാണാതായിരുന്നു. പിന്നെ വലിയ വിഷയങ്ങളൊക്കെയായി. അച്ഛൻ കുറെ കരഞ്ഞു. എന്നോട് കുറേ പറഞ്ഞു. ഞാനെന്തു ചെയ്യാനാ, എനിക്കാണെങ്കിൽ ചാവാനും പറ്റത്തില്ല. അവരൊക്കെ എന്നെ കഷ്ടപ്പെട്ട് വളർത്തി കൊണ്ടു വന്നതല്ലേ... വീട്ടുകാർ പൊലീസിൽ പരാതി പറയാനൊക്കെ പറയുന്നുണ്ട്. എനിക്ക് ഒരു കുടുംബമില്ലേ... ഒരു അനിയത്തിയില്ലേ... – അർച്ചന ശബ്ദ സന്ദേശത്തിൽ പറയുന്നു.

‘എന്നെ ഇറക്കിക്കൊണ്ട് പോകാനൊന്നും ഞാൻ പറഞ്ഞിട്ടില്ല, വീട്ടുകാർ എന്ന് സമ്മതിക്കുമോ അത് വരെ വെയ്റ്റ് ചെയ്യാമെന്നാണ് പറഞ്ഞത്. പുള്ളി പറഞ്ഞത് കേസുകൊടുക്കാനാണ്. വേറൊരു പെണ്ണിനും കേട്ട് നിൽക്കാന്‍ പറ്റാത്തകാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് കല്യാണം കഴിക്കണം. എന്നാലും നമുക്ക് ഇതുപോലെ ബന്ധം തുടർന്ന് പോകാമെന്നും എന്നോടു പറഞ്ഞു. എനിക്ക് ഞാൻ മാത്രമല്ല, എന്നെ്ക്കൊണ്ട് ചെയ്യാവുന്നത് മാക്സിമം ചെയ്തിട്ടുണ്ട്. ഞാനായിട്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൂർണ വിശ്വാസമുണ്ട്. തെറ്റുണ്ടായിരിക്കാം. എനിക്കങ്ങനൊന്നും തോന്നലില്ല.

എല്ലാം നഷ്ടപ്പെട്ടു. എനിക്ക് ആകെപ്പാടെ നിലനിൽപുള്ളത് പഠിത്തത്തിൽ മാത്രമുള്ളു, കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നത് പഠിത്തം മാത്രമേ ഉള്ളൂ. അവൻ പോയത് നന്നായെന്നു തന്നെയാ എല്ലാരും പറയുന്നേ. എല്ലാവരും പറയുന്നത് ശരിയാണ്, ഞാൻ സിൻസിയറായി സ്നേഹിച്ചതല്ലേ, എനിക്ക് വിഷമം ഇല്ലാതിരിക്കില്ലല്ലോ. കുറച്ചു കഴിയുമ്പോ ഏതായാലും മാറും. നമ്മൾ സ്നേഹിച്ചതു പോലെ ഒന്നുമില്ലായിരുന്നു. നമ്മൾ അങ്ങനെയല്ല കണ്ടത്. അവരുടെ ലൈഫ്, അവര് എൻജോയ് ചെയ്യാനാഗ്രഹിക്കുകയല്ലേ. അയാൾക്ക് എങ്ങനെയെങ്കിലും ഒരു പെണ്ണ് കെട്ടണം. അടിച്ചു പൊളിക്കണം. എന്റെ ലൈഫ് പോകുന്നത് അയാള്‍ക്ക് ഒന്നുമല്ല. ദൈവമുണ്ടല്ലോ, എവിടെ വച്ചെങ്കിലും ഒരു താഴ്ചയുണ്ടാകും. ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ല’ – അർച്ചനയുടെ ശബ്ദരേഖയിൽ പറയുന്നു.

വിഡിയോക്ക് കടപ്പാട്; ന്യൂസ് ദെൻ മീഡിയ